ബാലുശേരിയുടെ തട്ടകത്തില്‍ പ്രദീപ് കുമാറിന്റെ തേരോട്ടം, കുന്നും മലയും താണ്ടിയുള്ള വീറുറ്റ പ്രചാരണം

തുടര്‍ന്ന് പുലികളിക്കാരും തെയ്യവും കടന്നു വന്നു. നരയം കുളത്തെ സ്വീകരണത്തിന് തീര്‍ത്തും ഉത്സവാന്തരീക്ഷം. രാവിലെ കാവുന്തറയില്‍ നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കം. പുരുഷന്‍ കടലുണ്ടി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ്, എല്‍ഡിഎഫ് മണ്ഡലം കമ്മറ്റി സെക്രട്ടറി വി.എം. കുട്ടിക്കൃഷ്ണന്‍, ചെയര്‍മാന്‍ സുധാകരന്‍, സി.എം.ശ്രീധരന്‍, എന്‍. നാരായണ കിടാവ്, അഡ്വ. ജംഷീര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിനുണ്ടായിരുന്നു.
മന്ദംകാവിലെ സ്വീകരണ ചടങ്ങില്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് സമീപകാലത്തു മാത്രം കടന്നു വന്ന ട്രാന്‍സ് ജന്റര്‍ സമൂഹത്തിന്റെ പ്രതിനിധിയായ ഭാവന സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഇരുചക്രവാഹനത്തില്‍ ചുവന്ന വസ്ത്രമണിഞ്ഞ് രക്തപതാകയേന്തിയ യുവാക്കള്‍. അവരാണ് സ്വീകരണ സ്ഥലങ്ങളിലേക്ക് പ്രദീപ് കുമാറിനെ ആനയിച്ചു കൊണ്ടുവന്നത്.
നടുവണ്ണൂര്‍, തിരുക്കോട്ട്, കുന്നുംപൊയില്‍, മാട്ടനോട്, ചെറുകാട്, കോളോത്തുവയല്‍, എന്നിവിടങ്ങിലായിരുന്നു ഉച്ചവരെയുള്ള പര്യടനം. ഉച്ചതിരിഞ്ഞ് നിര്‍മ്മല്ലൂര്‍, പനങ്ങാട് നോര്‍ത്ത്, കണ്ണാടിപ്പൊയില്‍, ഏഴുകണ്ടി, കാപ്പിയില്‍, രാജഗിരി, കേളോത്ത്, നെരോത്ത്, കരുമല, മണ്ണാം പൊയില്‍, കുന്നത്തൊടി, ചിറപ്പുറത്ത് വയല്‍, പൂക്കോട്, കുനിയില്‍ കടവ്, തോരായി, നാറാത്ത്, ഒള്ളൂര്‍ നോര്‍ത്ത് എന്നിവിടങ്ങള്‍ പിന്നിട്ട് കക്കഞ്ചേരിയില്‍ സമാപനം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications