ഉമ്മന്‍ചാണ്ടിയുടെ സര്‍വാധിപത്യം; ഐ ഗ്രൂപ്പില്‍ അമര്‍ഷം, വയനാട് എ ഗ്രൂപ്പിന് വിട്ടു നൽകിയതിൽ പ്രതിഷേധം!
കോഴിക്കോട്: കാലങ്ങളായി കൈവശം വച്ചിരുന്ന വയനാട് മണ്ഡലം കൈവിട്ടുപോയതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷം. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വത്തിനെതിരെ കടുത്ത പ്രതിഷേധം. ഇതു പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ഐ ഗ്രൂപ്പിന്റെ രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ
ദിവസം
ഇവര്‍
കോഴിക്കോട്ട്
യോഗം
ചേരുകയും
ചെയ്തു.
യോഗത്തിന്
ചെന്നിത്തലയടക്കമുള്ള
നേതാക്കലുടെ
ആശിർവാദമുള്ളതായാണ്
വിവരം.
ഐ
ഗ്രൂപ്പിന്‍റെ
തട്ടകമായ
വയനാട്
എ
ഗ്രൂപ്പിനായി
വിട്ടുനൽകിയതിനെതിരെ
കോഴിക്കോട്
യൂത്ത്
ഹോസ്റ്റലിലായിരുന്നു
യോഗം.
കെപിസിസി
ജനറൽ
സെക്രട്ടറി
എൻ.സുബ്രഹ്മണ്യൻ,
പി.എം
നിയാസ്
എന്നിവര്‍
യോഗം
നയിച്ചു.
കാലങ്ങളായി
ഐ
ഗ്രൂപ്പ്
കൈവശം
വെച്ചിരുന്ന
വയനാട്
സീറ്റ്
എ
ഗ്രൂപ്പിന്
വിട്ടുകൊടുത്തതാണ്
ഗ്രൂപ്പ്
നേതാക്കളെ
ചൊടിപ്പിച്ചത്.
സീറ്റ് വിട്ടുനൽകിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു. നിലവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റായ ടി.സിദ്ദിഖാണ് വയനാട്ടിൽ സ്ഥാനാര്‍ഥി. സിദ്ദിഖിനെ വടകരയിലേക്കു തട്ടാനുള്ള എല്ലാ ശ്രമങ്ങളും ഐ ഗ്രൂപ്പ് നടത്തിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയെന്ന അതികായനു മുന്നില്‍ പൊലിഞ്ഞു.
ഇതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എഗ്രൂപ്പിന്‍റെ കയ്യിലായിരുന്നു. ഒടുക്കം തങ്ങളുടെ ഉറച്ച സീറ്റായ വയനാട് കൂടി കയ്യിൽ നിന്ന് പോയതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത്.