കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ സര്‍വാധിപത്യം; ഐ ഗ്രൂപ്പില്‍ അമര്‍ഷം, വയനാട് എ ഗ്രൂപ്പിന് വിട്ടു നൽകിയതിൽ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലങ്ങളായി കൈവശം വച്ചിരുന്ന വയനാട് മണ്ഡലം കൈവിട്ടുപോയതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷം. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വത്തിനെതിരെ കടുത്ത പ്രതിഷേധം. ഇതു പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ഐ ഗ്രൂപ്പിന്റെ രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

<strong><br>കോട്ടയം കുഞ്ഞച്ചനില്‍ കുഞ്ഞച്ചന്റെ മാസ് ഡയലോഗ്: ''മോഹന്‍ലാല്‍ വരുമോ? വരുമോ?' അതുപോലെ തൃശൂരില്‍ ബിജെപിക്കാര്‍ ചോദിക്കുന്നു തുഷാര്‍ വരുമോ വരുമോ?</strong>
കോട്ടയം കുഞ്ഞച്ചനില്‍ കുഞ്ഞച്ചന്റെ മാസ് ഡയലോഗ്: ''മോഹന്‍ലാല്‍ വരുമോ? വരുമോ?' അതുപോലെ തൃശൂരില്‍ ബിജെപിക്കാര്‍ ചോദിക്കുന്നു തുഷാര്‍ വരുമോ വരുമോ?

കഴിഞ്ഞ ദിവസം ഇവര്‍ കോഴിക്കോട്ട് യോഗം ചേരുകയും ചെയ്തു. യോഗത്തിന് ചെന്നിത്തലയടക്കമുള്ള നേതാക്കലുടെ ആശിർവാദമുള്ളതായാണ് വിവരം. ഐ ഗ്രൂപ്പിന്‍റെ തട്ടകമായ വയനാട് എ ഗ്രൂപ്പിനായി വിട്ടുനൽകിയതിനെതിരെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിലായിരുന്നു യോഗം. കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, പി.എം നിയാസ് എന്നിവര്‍ യോഗം നയിച്ചു. കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.

Subrahmannian and Niyas

സീറ്റ് വിട്ടുനൽകിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു. നിലവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റായ ടി.സിദ്ദിഖാണ് വയനാട്ടിൽ സ്ഥാനാര്‍ഥി. സിദ്ദിഖിനെ വടകരയിലേക്കു തട്ടാനുള്ള എല്ലാ ശ്രമങ്ങളും ഐ ഗ്രൂപ്പ് നടത്തിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയെന്ന അതികായനു മുന്നില്‍ പൊലിഞ്ഞു.

ഇതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡിസിസി പ്രസിഡന്‍റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എഗ്രൂപ്പിന്‍റെ കയ്യിലായിരുന്നു. ഒടുക്കം തങ്ങളുടെ ഉറച്ച സീറ്റായ വയനാട് കൂടി കയ്യിൽ നിന്ന് പോയതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത്.

Kozhikode
English summary
Protest against Oommen Chandy in I group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X