മിഠായിത്തെരുവ് അക്രമത്തില്‍ ഏഴു പേര് അറസ്റ്റില്‍; പൊലീസ് വീഴ്ചയില്‍ പ്രതിഷേധം തുടരുന്നു
കോഴിക്കോട്: ഹര്‍ത്താലിന്റെ മറവിൽ മിഠായിത്തെരുവിൽ നടന്ന അക്രമ സംഭവങ്ങളിൽ ഏഴുപേർ അറസ്റ്റിലായി. മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപാരികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ടൗൺപൊലീസ് ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിജെപി-ആർഎസ് എസ് പ്രവർത്തകരായ പ്രവീൺ ശങ്കർ (19), ഹരിപ്രസാദ് (26), നിഖിൽ (30), സബീഷ് (40), മിഥിൻരാജ് (19), സുനിൽകുമാർ (43), പ്രദീപ് കുമാർ (53) എന്നിവരാണ് ശനിയാഴ്ച വൈകിട്ടോടെ അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയതു.
ഏഴുപേരും മിഠായിത്തെരുവ് കോയൻകോ ബസാറിൽ കടകൾ തല്ലിത്തകർത്ത കേസിലെ പ്രതികളാണെന്ന് ടൗൺ പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കടകളടച്ചിട്ടുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ പോവുമെന്ന് വ്യാപാരികൾ പ്രസ്താവനയിറക്കിയതിന്പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച് നടന്ന ഹര്‍ത്താലില്‍ അടച്ചിട്ട 10 കടകളടക്കം 12ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്.

അടിക്കടിയുള്ള ഹര്‍ത്താല്‍ കച്ചവടത്തെ സാരമായി ബാധിച്ചതോടെ ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിക്കുകായിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ വ്യാപാരികള്‍ക്ക് ലഭിച്ചില്ല. തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കുവാനും പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയ സമരക്കാരെ പൊലീസ് വെറുതെ വിട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
ഇതില്‍ വ്യാപാരികള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും നീരസമുണ്ടായിരുന്നു. പൊലീസിനെ ഏല്‍പ്പിച്ച അക്രമികളെ വിട്ടുകൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് പൊലീസിനെതിരെയുള്ള വികാരം വര്‍ദ്ധിപ്പിച്ചു. പൊലീസിനെ കുറ്റപ്പെടുത്തന്ന രീതിയിലാണ് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായും കളക്ടര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹര്‍ത്താലിനു ശേഷം വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു കടകൾ അക്രമികള്‍ കത്തിക്കാന്‍ ശ്രമിച്ചതും വാർത്തയായിരുന്നു. അഗ്രശാല മാരിയമ്മന്‍ കോവിലിന് സമീപത്തെ കെ. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള തങ്കം റെഡമെയ്ഡ്സ്, എം.സി മോഹന്‍ദാസിന്റെ ശങ്കരന് ബേക്കറി എന്നിവയാണ് കത്തിക്കാന്‍ ശ്രമിച്ചത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. കൂടാതെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
പ്രാഥമിക കണക്കെടുപ്പില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടമം കണക്കാക്കിയതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സേതുമാധവന് പറഞ്ഞു. വിശദമായ കണക്കെടുപ്പില്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസിനെ കാണുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍ഡ് ടി. നസറുദ്ധീന്‍ പറഞ്ഞു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications