കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ല: കണ്ണൂരിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ ഭരണം ത്രിശങ്കുവിൽ

Google Oneindia Malayalam News

ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ കൂടുതലും എൽഡിഎഫ് നേടിയപ്പോൾ നാല് പഞ്ചായത്തുകളിൽ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുഴപ്പിലങ്ങാട്, കുന്നോത്തുപറമ്പ്, കൊട്ടിയൂർ, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിലാണ് മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്തത്.
മലയോര പഞ്ചായത്തായ കൊട്ടിയൂരിൽ ആകെയുള്ള 14 സീറ്റിൽ യുഡിഎഫും എൽഡിഎഫും ഏഴുവീതം നേടി തുല്യത പാലിച്ചതാണ് ഭരണസ്തംഭനം സൃഷ്ടിച്ചത്. ഇവിടെ നറുക്കെടുപ്പിലൂടെയാകും പഞ്ചായത്ത് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക.

യുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയയുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയ

കഴിഞ്ഞതവണ കോൺഗ്രസ് എട്ടു സീറ്റ് നേടി ഭരിച്ച പഞ്ചായത്താണ് കൊട്ടിയൂർ. അന്ന് സിപിഎമ്മിന് അഞ്ചു സീറ്റും ഒരു സ്വതന്ത്രനുമായിരുന്നു വിജയിച്ചത്. എന്നാൽ ഇത്തവണ എൽഡിഎഫ് ഏഴു സീറ്റ് പിടിച്ചു. അഞ്ചു സീറ്റിൽ സിപിഎമ്മും ഒരോ സീറ്റിൽ കേരള കോൺഗ്രസ് മാണിവിഭാഗവും സിപിഐയും വിജയിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിൽ ഏഴു വാർഡുകളിലും 20 താഴെയാണ് വിജയികളുടെ ഭൂരിപക്ഷം. പന്ത്രണ്ടാം വാർഡായ വെങ്ങലോടിയിൽ എൽഡിഎഫ് സ്ഥാനാർഥി ലൈസ ജോസ് തടത്തിൽ വിജയിച്ചത് മൂന്നു വോട്ടിനാണ്.

cpim-23-1490

പാനൂർ മേഖലയിലെതൃപ്പങ്ങോട്ടൂർ പഞ്ചായത്തിലും കേവല ഭൂരിപക്ഷത്തിലെത്താൻ ഒരു മുന്നണിക്കും സാധിച്ചില്ല. 18 വാർഡുള്ള പഞ്ചായത്തിൽ യുഡിഎഫ് ഒമ്പത് അംഗങ്ങളെ വിജയിപ്പിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒരംഗത്തിന്‍റെ പിന്തുണ നേടിയാലെ ഭരണത്തിലെത്താനാകൂ. എൽഡിഎഫ് അഞ്ചു സീറ്റ് നേടിയപ്പോൾ ബിജെപി മൂന്നു സീറ്റ് നേടി. കഴിഞ്ഞതവണ ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃപ്പങ്ങോട്ടൂരിൽ നിർണായകമാകാൻ പോകുന്നത് എട്ടാം വാർഡായ തെക്കുംമുറിയിൽനിന്ന് മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച സ്വാതന്ത്രസ്ഥാനാർഥി ബിന്ദു കുറുക്കൻകുന്നത്തിന്‍റെ തീരുമാനമായിരിക്കും. ഏഴ് വോട്ടിനാണ് ബിജെപി സ്ഥാനാർഥിയായ എ.സീമയെ ബിന്ദു തോൽപ്പിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി നാലാംസ്ഥാനത്തേക്ക് പോയി. കഴിഞ്ഞതവണ കോൺഗ്രസ് വിജയിച്ച വാർഡാണിത്.

യുഡിഎഫിന് പത്തു സീറ്റ് ഉണ്ടായിരുന്ന കഴിഞ്ഞതവണ മുസ്‌ലിം ലീഗിലെ കെ. മഹമൂദായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റ്. കഴിഞ്ഞതവണ ആറു സീറ്റുണ്ടായിരുന്ന ലീഗ് ഒന്നു വർധിപ്പിച്ച് ഏഴാക്കി. കോൺഗ്രസിന് നാലി സീറ്റുണ്ടായിരുന്നത് രണ്ടായി കുറഞ്ഞു. രണ്ടു സീറ്റ് ഉണ്ടായിരുന്ന ജെഡിയുവിന് സീറ്റൊന്നും ലഭിച്ചില്ല. രണ്ടു സീറ്റിൽ എൽജെഡി വിജയിച്ചു. കഴിഞ്ഞതവണ ഒരു സീറ്റിൽ വിജയിച്ച ബിജെപി ഇക്കുറിയത് മൂന്നായി വർധിപ്പിച്ചു.

കഴിഞ്ഞതവണത്തെ പോലെതന്നെ കുന്നോത്തുപറമ്പിൽ ഇത്തവണയും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ല. 21 വാർഡുള്ള പഞ്ചായത്തിൽ പത്തു സീറ്റ് നേടി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ല. എട്ടു സീറ്റ് നേടിയ യുഡിഎഫും മൂന്നു സീറ്റ് നേടിയ ബിജെപിയും എൽഡിഎഫിനെ പിന്തുണയ്ക്കില്ല എന്നിരിക്കെ പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായിരിക്കുകയാണ്

. കഴിഞ്ഞതവണയും ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെവന്നതോടെ ജെഡിയുവിന്‍റെ നേതൃത്വത്തിലാണ് ഭരണം മുന്നോട്ടുപോയത്.ജെഡിയു നേതാവ് കെ.ബാലനാണ് പഞ്ചായത്ത് പ്രസിഡന്‍റായത്. 2015-ൽ സിപിഎം- ആറ്, കോൺഗ്രസ്- നാല്, മുസ്‌ലിം ലീഗ്- നാല്, ജെഡിയു- നാല്, ബിജെപി- മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

എന്നാൽ ഇത്തവണ ജെഡിയുവിന് സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞതവണ ആറ് അംഗങ്ങളുണ്ടായിരുന്ന സിപിഎം ഇക്കുറിയത് ഒമ്പതാക്കി ഉയർത്തി. ഒരു സീറ്റ് എൽജെഡിയും നേടി. ഭരണത്തിലെത്താൻ ആര് ആരെ പിന്തുണച്ചാലും വൻ വിവാദത്തിന് കളമൊരുങ്ങുമെന്നതിനാൽ ശ്രദ്ധയോടെ നീങ്ങുകയാണ് മുന്നണികൾ.

ജില്ലയിൽ എൽഡിഎഫിന് ഏറ്റവും കൂടുതൽ സീറ്റുകൾ നഷ്ടപ്പെട്ട പഞ്ചായത്താണ് മുഴപ്പിലങ്ങാട്. 15 വാർഡുള്ള പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭരിക്കാനുള്ള അംഗബലമില്ല. പഞ്ചായത്തിൽ എസ്ഡിപിഐ നാലുസീറ്റ് പിടിച്ച് ഇരുമുന്നണികളെയും ഞെട്ടിച്ചു. കഴിഞ്ഞതവണ 12 സീറ്റ് നേടിയ സിപിഎം ഇക്കുറി ആറിൽ ഒതുങ്ങി. കഴിഞ്ഞതവണ ഒരു സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി നാലു സീറ്റ് ലഭിച്ചു. ലീഗ് ഒരു സീറ്റ് നിലനിർത്തിയപ്പോൾ സിപിഐ ഒരു സീറ്റ് നഷ്ടപ്പെടുത്തി. എസ്ഡിപിഐയുടെ സീറ്റിനെച്ചൊല്ലി ഇരുമുന്നണികളും ആരോപണം ഉന്നയിക്കുമ്പോഴും ഭരണത്തിലെത്താൻ ഈ കക്ഷിയുടെ നിലപാട് നിർണായകമാകുമെന്നാണ് സൂചന.എന്നാൽ എസ്.ഡി.പി.ഐ പിൻതുണയോടെ ഭരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരു മുന്നണികളും. ഇതു ഇവിടെ കടുത്ത ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

English summary
Local Body election result: No majority in four gramapanchayats in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X