കോൾ ചെയ്യാൻ ഫോൺ ചോദിച്ചു, പിന്നാലെ അതിഥി തൊഴിലാളിയുടെ മൊബൈലുമായി മുങ്ങി ഓട്ടോ ഡ്രൈവർ
മലപ്പുറം: അതിഥി തൊഴിലാളിയോടെ ഫോൺ മോഷ്ടിച്ച് ഓട്ടോ ഡ്രൈവർ. അതിഥി തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ തന്ത്രത്തില്‍ കൈക്കലാക്കി ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. കടന്നമണ്ണ പാറപ്പുറത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ മുന്നാർ അലി എന്നയാളുടെ പുതിയ ഫോണാണ് ഓട്ടോക്കാരൻ കവർന്നത്.
അടുത്തിടെ 8000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ഫോണ്‍. ഒരു കോള്‍ വിളിക്കാനെന്ന് പറഞ്ഞ് മൊബൈൽ ഫോണ്‍ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പൂഴിക്കുന്ന് യു.കെ പടിയിലാണ് സംഭവം. മങ്കടയിലേക്കുള്ള യാത്രയിലായിരുന്നു അതിഥി തൊളിലാളി. രാത്രി വൈകിയതോടെ മങ്കടയിലേക്കുള്ള ബസ് കിട്ടിയില്ല. തുടര്‍ന്ന് ആ വഴി വന്ന ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രക്കിടെ വള്ളിക്കാപറ്റ യു.കെ പടിയിൽ വിജനമായ സ്ഥലത്ത് ഡ്രൈവര്‍ ഓട്ടോറിക്ഷ നിർത്തി.

ഒരു കോള്‍ ചെയ്യണമെന്നും തന്‍റെ ഫോണില്‍ ബാലന്‍സ് ഇല്ല എന്നും പറഞ്ഞ് അലിയുടെ മൊബൈൽ വാങ്ങി. കോള്‍ ചെയ്യുന്ന പോലെ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതിനിടെ അലിയോട് ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തുടയ്ക്കാനും ആവശ്യപ്പെട്ടു. അലി ഓട്ടോയില്‍ നിന്നിറങ്ങി ഗ്ലാസ് തുടയ്ക്കുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു.
ഡ്രൈവറുടെ പെട്ടന്നുള്ള നീക്കത്തില്‍ അലി അമ്പരന്നു. ഓട്ടോയില്‍ പെട്ടന്ന് പിടിച്ചു തൂങ്ങിയെങ്കിലും വേഗതയില്‍ തെറിച്ച് റോഡിൽ വീണു അലിയുടെ കൈയിൽ നിന്നും ഓട്ടോ ഡ്രൈവർ പെട്രോൾ അടിക്കാനാണെന്ന് പറഞ്ഞ് 200 രൂപയും വാങ്ങിയിരുന്നു. പിന്നീട് അലി മങ്കട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ് പോലീസും ഓട്ടോക്കാരും.മോഷമ കേസുകൾ കൂടുന്ന ജില്ലയിൽ വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയിലായിരുന്നു. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ് (22) പിടിയിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയായ ഇയാളെ മലപ്പുറം വളാഞ്ചേരി പോലീസാണ് പിടികൂടിയത്.
കൊളമംഗലം വര്‍ക്ക് ഷോപ്പില്‍ നിന്നും ആറ് ഗിയര്‍ ബോക്സുകള്‍ മോഷണം പോയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.പ്രതി ക്വാറികളും ഒഴിഞ്ഞ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവായിരുന്നുവെന്നു.വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.രാത്രിയിൽ സ്വിഫ്റ്റ് കാറില്‍ ശേഖരിച്ച ഉപകരണങ്ങളും വസ്തുക്കളും ലോഡായി മാക്‌സിമോ വാഹനത്തില്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിക്കെതിരെ മലപ്പുറം ജില്ലയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications