മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: മുന്‍ സിപിഎം കൗണ്‍സിലര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

മലപ്പുറം: മുന്‍ സിപിഎം കൗണ്‍സിലര്‍ ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍. അധ്യാപകനും മുന്‍ സുഹൃത്തുമായിരുന്ന അധ്യാപകന്‍ കേസ് വന്നതിന്റെ കടുത്ത തീരുമാനങ്ങളെടുത്തിയിരുന്നു. മീടു പരാതി ഉയര്‍ന്നതോടെ ശശികുമാര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. മലപ്പുറം നഗരസഭയിലെ രണ്ട് പേര്‍ സോഷ്യല്‍ മീഡിയിയലൂടെ പരാതി ഉന്നയിച്ചതോടെയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. സ്‌കൂളില്‍ നിന്ന് വിരമിക്കലിന് ശേം അധ്യാപക ജീവിതത്തെ കുറിിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് പരാതി ഉയര്‍ന്നുവന്നത്. അതേസമയം കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതിദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി

1

പോലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവിലാണ്. പല തവണ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ പലപ്പോഴായി പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ് ആരോപിച്ചു. അധ്യാപകനായിരുന്ന മുപ്പത് വര്‍ഷത്തോളം ചില വിഥാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഡിഡിഇയോട വിശദീകരണം തേടി. ശശകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. സ്‌കൂളിന് പിന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് പരാതികളുമായിരംഗത്ത് വന്നത്. അധ്യാപകന്‍ ആയിരുന്ന സമയത്ത് ഇയാല്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മാര്‍ച്ചിലായിരുന്നു. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി ശശികുമാര്‍ വിരമിച്ചത്. വിവാദം വന്നതിന് പിന്നാലെ മലപ്പുറം നഗരസഭ അംഗത്വം ഇയാള്‍ രാജിവെച്ചിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ തന്റെ ജീവിതം പോസ്റ്റ് ചെയ്തിരുന്നു ശശികുമാര്‍. ഇതിന് താഴെയാണ് ആദ്യ പരാതിയുമായി പെണ്‍കുട്ടി രംഗത്ത് വന്നത്. അധ്യാപകനില്‍ നിന്ന് നേരിട്ട പീഡനമാണ് കമന്റ് ചെയ്തത്. പിന്നാലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ സമാനമായ പരാതിയുമായി രംഗത്ത് വകയായിരുന്നു.

30 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ സ്‌കൂളിലെ നിരവധി പെണ്‍കുട്ടികളാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായതെന്നാണ് പരാതിക്കാരുടെ ആരോപണം. 2019ല്‍ തന്നെ അധ്യാപകനെതിരെ സ്‌കൂളിലെ കുട്ടികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുമുള്ള നടപടിയുമുണ്ടായില്ലെന്ന് പരാതി നല്‍കിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി തങ്ങളെ സമീപിച്ചിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചു. അഇതേസമയം മലപ്പുറം വനിതാ സെല്‍ കൗണ്‍സിലര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

Malappuram
English summary
cpm former malappuram councilor in custody on sexual abuse case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X