അഞ്ച് ലക്ഷം രൂപ ഇനാം പാരിതോഷികം: പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ
മലപ്പുറം: പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് നിലമ്പൂരില്‍ പിടിയിലായി. സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയോടെ പിടികൂടുകയായിരുന്നു. അസം പൊലീസാണ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു അസ്മത് അലി. ഇയാളെ നാട്ടിലേക്ക് കൊണ്ടു പോകാനായി അസം പൊലീസ് കേരളത്തിൽ എത്തി. വംശ നാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ അടക്കം വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ. കേരളത്തിൽ എത്തി മറ്റ് തൊഴിലാളികൾക്കൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതി.

അതേസമയം, അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിലമ്പൂർ പൊലീസിന്റെ പിടിയിൽ പ്രതി കുടുങ്ങുകയായിരുന്നു. അസം പോലീസ് നൽകിയ വിവരങ്ങളാണ് പ്രതിയെ പിടി കൂടാൻ നിലമ്പൂർ പൊലീസിനെ സഹായിച്ചത്. വൈകാതെ തന്നെ ഇയാളെ അസമിൽ എത്തിക്കും എന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ് എന്നാണ് സൂചന.
എന്നാൽ, സുരക്ഷിത സ്ഥലം എന്ന നിലയിലാണ് ഇയാൾ നിലമ്പൂരിൽ എത്തിയത്. ജോലി അന്വേഷിച്ച് എത്തുന്ന തൊഴിലാളികള്‍ക്ക് ഒപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. നേരത്തെ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നിരുന്നു. എന്നാൽ, വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കൾ, വീട്ടുകാർ എന്നിവരുമായി ഇയാൾ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
പ്രതിയ്ക്ക് വേണ്ടിയുളള തിരച്ചില്‍ അസം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. കേരളത്തിൽ ജോലി ചെയ്ത ഇയാൾ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം തടസ്സപ്പെട്ട നിലയിലായിരുന്നു.
അതേസമയം, ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്സ്ഫോഴ്സും, നിലമ്പൂർ പോലീസും സംഘത്തിൽ ഉണ്ടായിരുന്നു. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications