Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി, കൂട്ടംകൂടി നിൽക്കാൻ പാടില്ല; നിയന്ത്രണങ്ങൾ ഇങ്ങനെ

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ കനത്ത ജാ​ഗ്രതിയിലാണ് ജില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ 10 മണി മുതൽ 7 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. സിനിമ തിയറ്ററുകൾ പ്രവർത്തിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂൾ. കോളേജുകൾ, മദ്രസ. അം​ഗനവാടികൾ എന്നിവ പ്രവർത്തിക്കരുത്. ജില്ലയിൽ‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തി സമയത്ത് മാസ്ക് ഉപയോ​ഗം നിർബന്ധമാക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

nipah Virus

മരണപ്പെട്ട 24കാരന്റെ പ്രാഥമിക സമ്പർക്കപ്പടിക അടക്കം തയ്യാറാക്കുകയാണ്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളിലാണ് യുവാവ് ചികിത്സ തേടിയത്. സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ബെം​ഗളൂരുവിൽ വിദ്യാർത്ഥിയാണ് ഈ യുവാവ്. സുഹൃത്തുക്കൾ കുടുംബാ​ഗംങ്ങൾ, അതോടൊപ്പം പോയിട്ടുള്ള ഇടങ്ങൾ എല്ലാം ട്രേസ് ചെയ്ത് കൊണ്ട്, അവിടെയുള്ള ആളുകളെ ഏറ്റവും അടുത്ത സമ്പർക്കത്തിൽ പെട്ടവരെയും സെക്കന്ററി കോൺടാക്റ്റിൽ പെട്ടവരെയും തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞിരുന്നു.

നാല് സ്വകാര്യ ആരോ​ഗ്യ സ്ഥാപനങ്ങൾ, ഒരു ക്ലിനിക് ഉൾപ്പെടെയിടങ്ങളിൽ മരണപ്പെട്ട യുവാവ് പോയിരുന്നു. അതുപോലെ രണ്ട് വൈദ്യശാലകളിൽ പോയതായി കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ എവിടെയെങ്കിലും ആ സമയത്ത്, അതിന് മുൻപോ ശേഷമോ അതിൽ പ്രസക്തിയില്ല, ആ സമയത്ത് അവിടെയുണ്ടായിരുന്നുവർ ആരോ​ഗ്യവകുപ്പിനെ അഭ്യർത്ഥിക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.

അതേ സസമയം ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു, അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരയെും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാലാണെന്നും ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും വീണാ ജോർജ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+