Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടേ അപകടം; കണ്ണൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് റെയ്ഡ് ശക്തമാക്കി

പയ്യന്നൂര്‍: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനങ്ങള്‍ തടയാന്‍ വാഹന പരിശോധന ശക്തമാക്കി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡാണ് നടന്നത്. ഇരിട്ടിയില്‍ മാത്രം നൂറിലേറെ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കി.

കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയില്‍ ഡ്രൈവിങ്ങിനിടെ വാട്സാപ്പ് ഉപയോഗിച്ചു സന്ദേശങ്ങളയച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കോഴിക്കോട് പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാന്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ നോട്ടീസ് നല്‍കി.

SAD

മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു. ഒരു കൈക്കൊണ്ടു വളയം പിടിച്ചു ഇയാള്‍ ഡ്രൈവു ചെയ്തതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. നിയമലംഘനമുണ്ടെന്നു തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ തീരുമാനം.

ദീര്‍ഘദൂരബസുകളില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തോരണങ്ങള്‍ ഉള്‍പ്പെടെ എടുത്തുകളഞ്ഞു. മറ്റു നിയമലംഘനങ്ങള്‍ നടത്തിയ ബസുകള്‍ക്കും വാഹനങ്ങള്‍ക്കും പിഴയീടാക്കിയിട്ടുണ്ട്. തലശേരിയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പെരുമഴയത്ത് നിര്‍ത്തിയ സിഗ്മ ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയിട്ടു. തലശേരി ആര്‍.ടി.ഒയാണ് പിഴയീടാക്കിയത്.

സോഷ്യല്‍മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ പെരുമഴയത്ത് ബസിന്റെ ഡോറിനരികെ കാത്തു നില്‍ക്കുന്ന ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് ബസ് വ്യാഴാഴ്ച്ച തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ തലശേരി ടൗണ്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ബാലവാകാശ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാറാണ് വിശദീകരണം ആവശ്യപ്പെട്ടു കത്ത് നല്‍കിയത്. കോഴിക്കോടു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സിഗ്മാ ബസാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം.

എല്ലായാത്രക്കാരും കയറിയതിനു ശേഷമാണ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ വിദ്യാര്‍ത്ഥികള്‍ മഴനനഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ തങ്ങള്‍ ബസില്‍ കയറ്റാതിരുന്നിട്ടില്ലെന്നും അനാവശ്യമായി ബസ് ജീവനക്കാരെ ഒരുവിഭാഗമാളുകള്‍ പഴിചാരുകയാണെന്നാണ് ബസ് ജീവനക്കാരുടെ പ്രതികരണം.

ബസുകളും സ്വകാര്യവാഹനങ്ങളും നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ വരുംദിനങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+