സിനിമാസ്റ്റൈലിൽ കഴുത്തിൽ കത്തിവച്ച് കവർച്ച; കവർച്ച നാടകം പൊളിഞ്ഞു; മൂവർ സംഘം പാലക്കാട് പിടിയിൽ
പാലക്കാട്: സിനിമാസ്റ്റൈലിൽ കവർച്ച നടത്തിയ മൂന്നുപേർ കോട്ടായി പൊലീസിൻ്റെ പിടിയിലായി. പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ചായിരുന്നു കവർച്ച നാടകം. 11 ലക്ഷം രൂപ തട്ടിയെടുക്കാൻ ആയിരുന്നു സംഘത്തിൻ്റെ ശ്രമം. കവർച്ച ആസൂത്രണം ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംഭവത്തിൽ പിടിയിലാകാനുണ്ടായിരുന്ന രണ്ടു പേരെ കൂടി ചൊവ്വാഴ്ച കോട്ടായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
11 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂവർ സംഘമാണ് പിടിയിലായത്. കവർച്ച ആസൂത്രണം ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെ കെണിയിൽ കുരുങ്ങുകയായിരുന്നു. വാഹനമോടിച്ച പാലക്കാട് നല്ലേപ്പിള്ളി പാറക്കളം വീട്ടിൽ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടിൽ അരുൺ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്തൂർ ആനിക്കോടാണ് സിനിമാ സ്റ്റൈലിൽ കവർച്ച ഉണ്ടായത്. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷൻ ഏജൻ്റായ നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടിൽ ആർ. അരുണും ഡ്രൈവർ സുജിത്തും വിവിധ ഭാഗങ്ങളിൽ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ആനിക്കോട് സമീപമെത്തിയപ്പോൾ രണ്ട് ഇരുചക്രവാഹനത്തിലായി നാലുപേരെത്തി. ഇതിൽ ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാൾ സുജിത്തിന്റെ കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ചാസംഘം പണം ആവശ്യപ്പെട്ടതോടെ അരുൺ പണം നൽകി. തുടർന്ന് പച്ചക്കറിവ്യാപാരി തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് കോട്ടായി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
കളക്ഷൻ ഏജൻ്റ് ആർ. അരുണിനെയും സുജിത്തിനെയും ചോദ്യംചെയ്തപ്പോഴാണ് മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. ആദ്യം ഒന്നിച്ചിരുത്തിയും പിന്നീട് വെവ്വേറയും ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ സുജിത് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനു മുമ്പും സുജിത്ത് അരുണിൻ്റെ പക്കൽ നിന്ന് പണം തട്ടാൻ ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു. എന്നാൽ, അന്ന് എടിഎം കൗണ്ടറിൽ പോയി ബാങ്ക് സിഡിഎമ്മിൽ പണം നിക്ഷേപിച്ചു. ഇതോടെ സുജിത്തിൻ്റെ ശ്രമം പാളി. പരിചയത്തിൻ്റെ പേരിൽ വാഹനമോടിക്കാൻ സുജിത്തിനെ വിളിച്ചതായിരുന്നു അരുൺ. അന്ന് പാളിപ്പോയ കവർച്ചയാണ് തിങ്കളാഴ്ച സംഘം ആസൂത്രണം ചെയ്യാനായി ശ്രമിച്ചത്.
ബാഹുബലിയിലെ ശിവകാമി ദേവിയാണോ ഇത്; ശ്വേത മേനോന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
എന്നാൽ, കവർച്ച നാടകം മനസ്സിലാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോട്ടായി ഇൻസ്പെക്ടറുടെയും എസ്.ഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. പിടിയിലാകാനുണ്ടായിരുന്ന മറ്റു രണ്ടുപേരെയും ചൊവ്വാഴ്ചയോടെ പിടികൂടി. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Recommended Video
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications