Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 12 ൽ 11 ഇടത്തും സ്ഥാനാർത്ഥികളായി; പാലക്കാട് മണ്ഡലം മാത്രം ഒഴിച്ചിട്ട് സിപിഎം.. കരുനീക്കം ഇങ്ങനെ

തിരുവനന്തപുരം; 2016 ൽ പാലക്കാട് ജില്ലയിൽ ആകെയുള്ള 12 മണ്ഡലങ്ങളിൽ 9 ഇടത്തും വിജയിച്ചത് ഇടതുമുന്നണിയാണ്. ഷാഫി പറമ്പിലിന്റെ പാലക്കാട്, വിടി ബൽറാമിന്റെ തൃത്താല, ഷംസുദ്ദീന്റെ മണ്ണാർക്കാട് എന്നീ സീറ്റുകളായിരുന്നു നഷ്ടമായത്. എന്നാൽ ഇത്തവണ ജില്ലയിൽ കൂടുതൽ സീറ്റുകൾ പിടിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരത്തിന് ഇറക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം.

അതേസമയം ആകെയുള്ള 12 ൽ 11 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയെങ്കിലും ഷാഫി പറമ്പിലിന്റെ പാലക്കാട് സീറ്റിൽ മാത്രം സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. മറ്റൊരു സാധ്യതയാണ് ഇവിടെ ഇടതുമുന്നണി തേടുന്നത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

 സിപിഎമ്മിൽ നിന്ന്

സിപിഎമ്മിൽ നിന്ന്

2011 ലായിരുന്നു സിപിഎമ്മിൽ നിന്ന് സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവ നേതാവ്
ഷാഫി പറമ്പിലെ കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. കെകെ ദിവാകരനായിരുന്നു മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലം കൈവിടില്ലെന്ന് ഉറച്ച് വിശ്വസിച്ച സിപിഎമ്മിനെ ഞെട്ടിച്ച് 47641 വോട്ട് നേടി 7403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി മണ്ഡലം പിടിച്ചു.

Recommended Video

cmsvideo
    #KLElection2021 പാലക്കാട് പ്രവചനാതീതം
    ലഭിച്ച ഭൂരിപക്ഷം

    ലഭിച്ച ഭൂരിപക്ഷം

    2016 ൽ ഷാഫിയെ എന്തുവിലകൊടുത്തും കെട്ടികെട്ടിക്കാൻ ഉറച്ച് പാർട്ടിയുടെ ശക്തനായ നേതാവും മുൻ എംപിയുമായ എഎൻ കൃഷ്ണദാസിനെ സിപിഎം ഇറക്കി. എന്നൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിട്ട് 57559 വോട്ടുകൾ നേടി ഷാഫി പറമ്പിൽ മണ്ഡലം നിലനിർത്തി. 38,675 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.

    വിമത നീക്കം

    വിമത നീക്കം

    എന്നാൽ ഇത്തവണ ഷാഫിയിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഉറച്ച തിരുമാനത്തിലാണ് എൽഡിഎഫ്.ശക്തനായ നേതാവിനെ തന്നെ ഇറക്കാനായിരുന്നു എൽഡിഎഫ് ലക്ഷ്യം. ഇതിനിടയാണ് മുൻ ഡിസിസി അധ്യക്ഷനായ എവി ഗോപിനാഥ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമതനാകുമെന്ന വെടിപൊട്ടിച്ചത്.

    ഷാഫിക്കതിരെ മത്സരിക്കാൻ

    ഷാഫിക്കതിരെ മത്സരിക്കാൻ

    പാർട്ടിയിൽ നിന്നുള്ള അവഗണനയ്ക്കെതിരെയായിരുന്നു ഗോപിനാഥ് രംഗത്തെത്തിയത്. അർഹമായ പരിഗണന ലഭിച്ചില്ലേങ്കിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഗോപിനാഥിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ഇടതുപക്ഷം ആരംഭിച്ചിരുന്നു.

    അനുകൂലമാണെന്ന്

    അനുകൂലമാണെന്ന്

    നിലവിലെ സാഹചര്യത്തിൽ ഗോപിനാഥ് ഇടതുസ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലായിരുന്ന എൽഡിഎഫ്. മാത്രമല്ല ഷാഫി പറമ്പിലിനെതിരെ ജില്ലാ ഘടകത്തിൽ ഉൾപ്പെടെ എതിർപ്പുകൾ ശക്തമാണെന്നതും അനുകൂലമാകുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.

     ഉറ്റുനോക്കുന്നത്

    ഉറ്റുനോക്കുന്നത്

    ഇതോടെ ഗോപിനാഥിൻറെ മുന്നോട്ടുള്ള നീക്കങ്ങളാണ് ഇടതുനേതൃത്വം ഉറ്റുനോക്കുന്നത്. ഗോപിനാഥിന്റെ നീക്കത്തിന് അനുസരിച്ചാകും ഇടതുപക്ഷം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുക.അതേസമയം എൽഡിഎഫ് വലയെറിഞ്ഞെന്ന് വ്യക്തമായോടെ കോൺഗ്രസ് നേതൃത്വം ഗോപിനാഥുമായി സമവായ നീക്കത്തിന് ശ്രമം ശക്തമാക്കിയിട്ടുണ്ട്.

    പാലക്കാട് മത്സരിപ്പിക്കാൻ

    പാലക്കാട് മത്സരിപ്പിക്കാൻ

    നേരത്തേ ഗോപിനാഥനുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇപ്പോൾ വിമത ഭീഷണിക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ ഗോപിനാഥനെ പാലക്കാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പകരം സിറ്റിംഗ് എംഎൽഎയായ ഷാഫി പറമ്പിലിനെ പട്ടാമ്പിയിൽ മത്സരിപ്പിക്കാനും.

    സ്ഥാനാർത്ഥിയാകാൻ ഇല്ല

    സ്ഥാനാർത്ഥിയാകാൻ ഇല്ല

    എന്നാൽ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗോപിനാഥൻ. നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയമെന്നും ഗുണകരമായ നേതൃത്വമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർണയിച്ചപ്പോൾ പോലും തന്നോട് ആലോചിച്ചില്ലെന്നും ഗോപിനാഥ് കുറ്റപ്പെടുത്തി.

    ലക്ഷ്യം വെയ്ക്കുന്നത്

    ലക്ഷ്യം വെയ്ക്കുന്നത്

    നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനമാണ് ഗോപിനാഥ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മുൻ എംഎൽഎയായ ഗോപിനാഥിനെ പോലെ ജനകീയനായ നേതാവിനെ പിണക്കിയാല്‌ അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

    അംഗീകരിച്ചേക്കും

    അംഗീകരിച്ചേക്കും

    അതുകൊണ്ട് തന്നെ ഗോപിനാഥന്റെ ആവശ്യം നേതൃത്വം അംഗീകരിക്കാനാണ് സാധ്യത. അതേസമയം ഭീഷണിക്ക് വഴങ്ങി പദവി നൽകുന്നത് പുതിയ വെല്ലുവിളിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസ് തയ്യാറായില്ലേങ്കിൽ ഗോപിനാഥൻ കോൺഗ്രസ് വിട്ട് എൽഡിഎഫിൽ എത്താനുള്ള സാധ്യതയും തള്ളാനാകില്ല.

    വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+