'താമരക്കോട്ടയിൽ തകർന്നടിഞ്ഞു'; നഗരസഭയിൽ ബിജെപിക്ക് നഷ്ടം 7000ത്തോളം വോട്ട്..ഞെട്ടൽ മാറാതെ നേതൃത്വം
പാലക്കാട്: താമരക്കോട്ടയായ നഗരസഭയിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇക്കുറി ബി ജെ പി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ അത് 5 ശതമാനത്തിലേറെ ഉയർന്ന് 70 ശതമാനമായി. ഇതോടെ തങ്ങളുടെ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടുവെന്നും 8000ത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നും ബി ജെ പി അവകാശപ്പെട്ടു. എന്നാൽ ഫലം വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് ബി ജെ പി നഗരസഭയിൽ നേരിട്ടിരിക്കുന്നത്. 7000 വോട്ടിന്റെ നഷ്ടമാണ് ബി ജെ പിക്ക് ഇവിടെ സംഭവിച്ചത്.
മണ്ഡലത്തിലെ പകുതിയിലധികം വോട്ടും ഉള്ളത് 52 വാർഡുകൾ ഉള്ള നഗരസഭയിലാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34,143 വോട്ടാണ് എൻ ഡി എയ്ക്ക് ഇവിടെ നേടാനായത്. അതായത് 2016 നെ അപേക്ഷിച്ച് 6000 വോട്ടുകളുടെ ലീഡ്. രണ്ടാംസ്ഥാനത്തെത്തിയ യു ഡി എഫിന് 27,905 വോട്ടും എൽ ഡി എഫിന് 16,455 വോട്ടുമാണ് ലഭിച്ചത്.

എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നിരാശയായിരുന്നു ഫലം. അന്ന് കോൺഗ്രസ് ആണ് നഗരസഭയിൽ മുന്നേറിയത്. 28,858 വോട്ട് യു ഡി എഫ് നേടിയപ്പോൾ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിന് 29,355 വോട്ടാണ് ലഭിച്ചത്, വെറും 497 വോട്ടുകളുടെ ലീഡ്. എന്നാൽ തങ്ങളുടെ ശക്തികേന്ദ്രമായ നഗരസഭയിലെ പല ബൂത്തുകളിലും ഇത്തവണ പോളിംഗ് ഉയർന്നതോടെ ബി ജെ പിയുടെ പ്രതീക്ഷകളും ഉയരുകയായിരുന്നു.
എന്നാൽ ബി ജെ പിക്ക് നഗരസഭ പരിധിയിൽ ഇക്കുറി ആകെ നേടാനായത് 27077 വോട്ട് മാത്രമാണ്. അതായത് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7066 വോട്ട് . വലിയ സ്വാധീനമുള്ള നഗരസഭയിലെ കൽപാത്തി മേഖലകളിലടക്കം കനത്ത ക്ഷീണമാണ് ബി ജെ പിക്ക് നേരിടേണ്ടി വന്നത്. അതേസമയം ശക്തികേന്ദ്രങ്ങളിലടക്കം തകർന്നടിഞ്ഞതിൽ ബിജെപിയിൽ മുറുമുറപ്പ് ശക്തമായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് ബി ജെ പിയുടെ സാധ്യത തല്ലിക്കെടുത്തിയതെന്ന ആക്ഷേപമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
കൃഷ്ണകുമാറിന്റെ തകർച്ചയിൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോയ സന്ദീപ് വാര്യർ അടക്കം പരിഹാസവുമായി എത്തി. കൃഷ്ണകുമാരും ഭാര്യയ്ക്കും പാലക്കാട് ബി ജെ പിയെ തീറെഴുതി കൊടുത്തതാണ് പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സന്ദീപ് ആക്ഷേപിച്ചത്. അതേസമയം കനത്ത തോൽവിയെ ചൊല്ലി പാർട്ടിയിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ശോഭ പക്ഷത്തെ നേതാക്കൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയേക്കും.
-
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications