അശോകന്റെ മൃതദേഹം താങ്ങിക്കൊണ്ടുപോയി, മോഹന്‍ ദാസിന്റെ ഇരുമ്പ് കൈ വണ്ടിയിലും; സുരേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ അറസ്റ്റിലായ തോട്ടക്കര വീട്ടില്‍ സുരേഷിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷ് വീട്ടുപറമ്പില്‍ കാട്ടുപന്നിയെ പിടികൂടാനായി ഒരുക്കിയ വൈദ്യുത കെണിയില്‍, മീന്‍ പിടിക്കാന്‍ പോയ പോലീസുകാര്‍ കുടുങ്ങിയതാണെന്നാണ് പോലീസ് കണ്ടെത്തിയത്.
മുട്ടിക്കുളങ്ങര കെ.എ.പി. ക്യാമ്പിന്റെ മതിലിനോടുചേര്‍ന്നാണ് അറസ്റ്റിലായ സുരേഷിന്റെ വീട്. മഴ പെയ്തതിനാല്‍ മീനോ, തവളയോ പിടിക്കാനാണ് പോലീസുകാരായ അശോക് കുമാറും മോഹന്‍ദാസും രാത്രി പോയതെന്നാണ് പോലീസ് പറയുന്നത്. ക്യാമ്പിന്റെ മതില് ചാടിക്കടന്ന് സുരേഷിന്റെ പറമ്പിലൂടെ വയലിന്റെ ഭാഗത്തേക്ക് പോകുന്നതിനിടെ ഇവര്‍ അബദ്ധത്തില്‍ കെണിയിലേക്ക് വീണതായാണ് നിഗമനം. ഇരുവരുടെയും കൈകളുടെ തോളിന്റെ ഭാഗത്താണ് ഷോക്കേറ്റിട്ടുള്ളത്.


പോലീസുകാരുടെ മൃതദേഹം സുരേഷ് അരക്കിലോ മീറ്ററോളം ദുരത്തുള്ള വയലില്‍ കൊണ്ടിടുകയായിരുന്നു. അശോകന്റെ മൃതദേഹം താങ്ങിക്കൊണ്ടുപോയി പാടത്ത് ഇട്ടശേഷം ഇരുമ്പിന്റെ ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലാണ് മോഹന്‍ദാസിന്റെ മൃതദേഹം പാടവരമ്പിലൂടെ കൊണ്ടുപോയിട്ടത്. വൈദ്യുതി ഓഫ് ചെയ്ത ശേഷം മരിച്ച സുരേഷിനെ എടുത്തുകൊണ്ടുപോയി വാഴത്തോട്ടത്തിനോട് ചേര്‍ന്നുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വയലിലില്‍ ഇട്ടതായി സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. ഭാരക്കൂടുതല്‍ ഉണ്ടായതുകൊണ്ട് മോഹന്‍ദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയില്‍ കയറ്റി വയലില്‍ മറ്റൊരു ഭാഗത്ത് കൊണ്ടിടുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് സുരേഷ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തില്‍ വൈദ്യുത കെണി സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.രാത്രിയില്‍ ഇടയ്ക്ക് ഉറക്കമുണര്‍ന്ന സുരേഷ്, കാട്ടുപന്നിക്കുള്ള കെണി നോക്കാന്‍ ചെന്നു. മീറ്ററിലെ ബള്‍ബുകള്‍ കൂടുതല്‍ തെളിച്ചത്തില്‍ മിന്നിക്കെടുന്നത് കണ്ട സുരേഷ് കെണി നോക്കാന്‍ പോയി. അടുത്തെത്തിയപ്പോഴാണ് രണ്ടുപേരെ കെണിയില്‍ മരിച്ചനിലയില്‍ കണ്ടത്. സുരേഷ് ഉടനടി വീട്ടില്‍നിന്ന് വലിച്ച വൈദ്യുതലൈന്‍ ഓഫ് ചെയ്ത് മൃതദേഹങ്ങള്‍ വയലിലേക്ക് മാറ്റുകയായിരുന്നു.

വീട്ടില്‍നിന്നുതന്നെയാണ് സുരേഷ് വൈദ്യുത കെണിയിലേക്ക് കണക്ഷന് നല്‍കിയിരുന്നത്. രണ്ടുപേര്‍ കെണിയില്‍ കുടുങ്ങിയിട്ടും എന്തുകൊണ്ടാണ് വീടിന്റെ ഫ്യൂസ് പോകാതിരുന്നത് എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ വൈദ്യുതിമോഷണം നടത്തിയല്ല കെണിയൊരുക്കിയതെന്നാണ് കരുതുന്നത്.
പോലീസുകാര്‍ കൊണ്ടുപോയിരുന്ന ടോര്‍ച്ചും കിറ്റും കുടയും മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും എന്ന് പോലീസ് പറഞ്ഞു.

സുരേഷിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തത്. നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. വ്യാഴാഴ്ചരാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പിറകുവശത്തുള്ള വയലില്‍ കെ.എ.പി. ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്റിനേയും മോഹന്‍ദാസിനേയും ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ഷോക്കേറ്റതാണെന്ന് വ്യക്തമായിരുന്നു.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications