Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് കസ്റ്റഡിയിലായത്. മുണ്ടക്കയത്തെ ബേക്കറിയിലെ ജീവനക്കാരാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. കേസില്‍ ഇവരെ കുറിച്ചുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

'വലിയ മാറ്റം ഉണ്ടാകും';മണിപ്പൂരിൽ അധികാരം പിടിക്കണം..നിർണായക നീക്കവുമായി കോൺഗ്രസ്..ചർച്ച തുടങ്ങി

കേസില്‍ പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

kerala

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരു പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുന്നുവെന്ന വിമര്‍ശനം ബിജെപി ഉന്നയിക്കുന്നുണ്ട്. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശവും ബി ജെ പിയും ആര്‍ എസ് എസും മുന്നോട്ടുവയ്ക്കുന്നുണ്ട്. പാലക്കാട് കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൊലീസിന്റെ സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായെ കാണുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞിരുന്നു. പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. എസ്ഡിപിഐയുടെ കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറണമെന്നും പോപ്പുലര്‍ഫ്രണ്ടും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ സഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 25 ബിജെപി ജില്ലാ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞിരുന്നു.

അതേസമയം, പാലക്കാട് മമ്പറത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും തള്ളിയിട്ട സഞ്ജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. 30ല്‍ ഏറെ വെട്ടുകളാണ് സഞ്ജി്ത്തിന്റെ ശരീരത്തിലുണ്ടായത്.

Recommended Video

cmsvideo
    കെപിഎസി ലളിതക്ക്‌ സ്വന്തം കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+