Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജിത്ത് വധക്കേസ് : പൊലീസ് അന്വേഷണത്തിൽ അലംഭാവമെന്ന് ബിജെപി; കോടതിയെ സമീപിക്കും

പാലക്കാട്: മമ്പറത്തെ ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണത്തിൽ അലംഭാവമെന്ന് ബിജെപി. ഒരു മാസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാനാകാത്തത്തിൽ അട്ടിമറിയുണ്ടെന്ന സംശയമാണ് ബിജെപി ഉയർത്തുന്ന ആരോപണം. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പാർട്ടി. സഞ്ജിത്തിൻ്റെ കുടുംബവുമായി ആലോചിച്ച് നിയമ നടപടിയിലേക്ക് നീങ്ങാനാണ് ബിജെപിയുടെ തീരുമാനം.

1

പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ഒരുക്കിയെന്നാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. അന്വേഷണസംഘം പ്രഹസനങ്ങൾ നടത്തുന്നത് പിഴവുകൾ മറയ്ക്കാനാണെന്നും ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിപിഎമ്മിനും പോപ്പുലർ ഫ്രണ്ടിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. കൊലപാതകത്തിൽ ഒരു മാസം പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാത്തതിൽ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. ഈ നിലയ്ക്കാണ് അന്വേഷണം മുന്നോട്ട് പോകുന്നതെങ്കിൽ പ്രതികളെ പിടികൂടാൻ കഴിയില്ല. കേസന്വേഷണത്തിൽ അട്ടിമറിയുണ്ടെന്ന സംശയം കണക്കിലെടുത്ത് കോടതിയെ സമീപിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി എസ്ഡിപിഐ നടത്തിയ പരിശോധന പ്രഹസനവും ആളുകളുടെ കണ്ണിൽ പൊടിയിടലുമാണ്. യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കും വരെയും ബിജെപി ഒറ്റക്കെട്ടായി പോരാടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

3

അതിനിടെ, സഞ്ജിത്ത് മരിച്ച് ഒരു മാസം പിന്നിടുമ്പോഴും മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേർ ഇനിയും പിടിയിലാകാനുണ്ട്. കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും ഇതുവരെ മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.

 4

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

5

നേരത്തെ പൊലീസിനെതിരെ ബിജെപി നേതാക്കൾ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. കടുത്ത സമ്മർദ്ദം പൊലീസിനുമേൽ വന്നതോടെയാണ് പ്രതികളായ മൂന്ന് പേരെയെങ്കിലും പിടികൂടാൻ കഴിഞ്ഞത്. മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. അതേസമയം, അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

6

കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് പാലക്കാട് മമ്പറത്ത് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ പട്ടാപ്പകൽ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും മൂന്ന് പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. കൃത്യത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നീട് ഇത് സ്ഥിരീകരിച്ചു. തുടർന്ന് നേരത്തെ ഐജിയുടെ നേതൃത്വത്തിൽ കേസന്വേഷണ പുരോഗതി വിലയിരുത്തുകയും എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു. പക്ഷേ, എങ്കിലും ഇതുവരെയും ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Recommended Video

cmsvideo
    കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+