Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനകൾ തമ്മിൽ നടത്തുന്ന കിടമത്സരങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു: നിദ ഫാത്തിമയുടെ വീട് സന്ദർശിച്ച് മന്ത്രി

പാലക്കാട്: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിനിടെ നാഗ്പൂരില്‍ നിര്യാതയായ നിദ ഫാത്തിമയുടെ ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള നിദയുടെ മാതാവിനെയും സന്ദര്‍ശിച്ചു. എച്ച് സലാം എം എൽ എ ഒപ്പമുണ്ടായിരുന്നു. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ് 10 വയസ്സുകാരിയുടെ വിയോഗം. കളിക്കളത്തില്‍ ഏറെ മിടുക്കുകാട്ടിയ താരമായിരുന്നു നിദ. കായികകേരളത്തിനും കുടുംബത്തിനും വലിയൊരു നഷ്ടമാണുണ്ടായത്. നിദയുടെ വേര്‍പാടിനു ശേഷമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

V abdhurahman

മൃതശരീരം ശനിയാഴ്ച രാവിലെ പത്തു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തും. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. എംബാം ചെയ്ത മൃതശരീരം വിമാനമാര്‍ഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിച്ച്, അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരികയാണ്. വിമാനത്താവളത്തില്‍ നിന്ന് മൃതശരീരം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഗ്പൂരിലെ ആശുപത്രിയിലും മൃതശരീരം കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചെലവുകള്‍ വഹിക്കാന്‍ 5 ലക്ഷം രൂപ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്.

നിദയുടെ പിതാവ് ഷിഹാബുദ്ദിന്‍ നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ട്. സ്‌പോട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ നാഗ്പൂരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെയാണ് ചുമതലപ്പെടുത്തിയത്. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശുപത്രിയില്‍ വിവിധ സഹായങ്ങള്‍ക്കായി സജീവമായി രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ മത്സരങ്ങൾക്ക് പോകുമ്പോൾ സംഘടനകൾ തമ്മിൽ നടത്തുന്ന കിടമത്സരങ്ങൾ പ്രശ്‌നങ്ങൾ സൃ ഷ്ടി ക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അസോസിയേഷനുകൾ തമ്മിലെ അനാരോഗ്യകരമായ മത്സരം അവസാ നിപ്പിക്കേണ്ടതുണ്ട്. ദേശീയ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പു വരുത്താന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിയാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+