ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട അപര്യാപ്തതകള്‍ മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും: മാത്യു ടി തോമസ്
പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലെ ആഹാരത്തിനായി വകയിരുത്തിയിട്ടുള്ള തുകയിലെ കുറവും, രോഗങ്ങളും മറ്റും മൂലം ക്യാമ്പുകളില്‍ വരാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ഇന്നു ചേരുന്ന മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ ക്യാമ്പുകളിലെ ആഹാര ക്രമീകരണം സര്‍ക്കാര്‍ തലത്തില്‍ ചെയ്യും. ആഹാരത്തിനായി ഇപ്പോള്‍ വകയിരുത്തിയിട്ടുള്ള തുക അപര്യാപ്തമാണെന്ന് വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കവേ ജനപ്രതിനിധികള്‍ മന്ത്രിയോട് പരാതി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് മന്ത്രി ഉറപ്പ് നല്കി. പെട്ടെന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ക്യാമ്പുകളില്‍ കഴിയുന്ന പലരും ആവശ്യത്തിനുള്ള തുണികള്‍ എടുക്കാതെയാണ് ക്യാമ്പുകളിലേക്ക് മാറിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തുണികളും, പുതപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവയും ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണം. വ്യക്തികളും സന്നദ്ധ സംഘടനകളും യുവജനസംഘടനകളും മതസ്ഥാപനങ്ങളും ഉള്‍പ്പെടെ പൊതുസമൂഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

വീടുകളില്‍ വെള്ളം കയറി അവിടെ താമസിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേകമായ താമസ സൗകര്യം ഒരുക്കി അവിടെ ആവശ്യമായ ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവ ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ആവശ്യമായ ഭക്ഷണവും അനുബന്ധ സംവിധാനങ്ങും താലൂക്ക് ഓഫീസിന്റെയും വില്ലേജ് ഓഫീസിന്റെയും ചുമതലയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്കായി പ്രത്യേക ടീമുകള്‍ എല്ലാ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തും. ക്യാമ്പുകളിലേക്ക് വരാതെ വീടുകളില്‍ തന്നെ ബുദ്ധിമുട്ടി കഴിയുന്ന ആളുകള്‍ക്ക് എത്രമാത്രം സഹായം വിതരണം ചെയ്യാന്‍ കഴിയുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുമെന്ന് റവന്യു മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഉറപ്പു നല്കി. ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയിലെ കമ്യൂണിറ്റി സെന്ററിലെ ക്യാമ്പ് സന്ദര്‍ശിക്കവേ, ക്യാമ്പുകളിലേക്ക് വരാന്‍ കഴിയാതെ രോഗബാധിതരായി ശയ്യാവലംബരായി വീടുകളില്‍ കഴിയേണ്ടി വരുന്ന വര്‍ക്കും ദുരിതാശ്വാസ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ജനപ്രതിനിധികളും അന്തേവാസികളും മന്ത്രി മാത്യു ടി തോമസിനോടും വീണാ ജോര്‍ജ് എംഎല്‍എയോടും അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് മന്ത്രി മാത്യു ടി. തോമസ് റവന്യു മന്ത്രിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയും റവന്യു മന്ത്രിയുമായി സംസാരിച്ചു. സര്‍ക്കാരിന്റെ നിലവിലുള്ള ഉത്തരവു പ്രകാരം ഇങ്ങനെ സഹായം ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇക്കാര്യം റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
അനുവദിച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ക്യമ്പുകളില്‍ ഉള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേസമയം തന്നെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങും ക്യാമ്പുകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications