ബൈക്കിന് മുന്നിലും പിന്നിലും രണ്ട നമ്പറുകള്‍; സ്ത്രീകളെ ശല്യം ചെയ്ത യുവാവ് പിടിയില്‍
തിരുവല്ല: വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ചെങ്ങന്നൂർ ചെറിയനാട് തേൻ കുളത്തിൽ നിതിൻ ബാബു (24) നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മതില്‍ഭാഗം സ്വദേശിനിയായ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തി ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മതില്‍ഭാഗം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയത്.
ഇതേസമയം, തന്നെ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 5 ന് പെരിങ്ങരിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് നിതിനെ തടഞ്ഞു വെക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും നാട്ടൂകാര്‍ ഓടിച്ചിട്ട് പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു.
പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി. സ്ത്രീ പീഡനം ഉൾപ്പെടുന്ന 354 എ വൺ വകുപ്പിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് നിതിന്‍. രാവിലെ ജോലിക്ക് പോകും വഴിയും തിരികെ മടങ്ങും വഴിയുമാണ് റോഡിലൂടെ നടന്ന് പോകുന്ന സ്ത്രീകളെ ഇയാള്‍ ഉപദ്രവിച്ചിരുന്നത്. കഞ്ചാവ് ഉള്‍പ്പടേയുള്ള ലഹരികള്‍ക്ക് ഇയാള്‍ അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്കിലെ മുന്നിലേയും നമ്പറുകള്‍ വ്യത്യസ്തമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Recommended Video
രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം: നാണംകെട്ട നിലപാടാണ് കേരള സിപിഎം സ്വീകരിച്ചത്- ആസാദ്