മഴ തുടരുന്നു, ദുരിതവും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് മഴ ശക്തമായത്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ വടക്കന്‍ കരേളത്തിലും മഴ തുടങ്ങി. ന്യൂനമര്‍ദ്ദം കര്‍ണാടക തീരത്തേക്കാണ് നീങ്ങുന്നത്.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. ശക്തമായ കാറ്റും മിന്നലും കനത്ത നാശനഷ്ടങ്ങളാണ് വിതക്കുന്നത്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും മഴ കനക്കും. മെയ് 9 വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മഴക്കെടുതി നേരിടാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്യോഗസ്ഥരോടും ജനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സെല്‍ തുറന്നിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: 0471-2331639.
കനത്ത മഴ തിരുവനന്തപുരം നഗരത്തെ വെള്ളത്തിലാക്കി. തമ്പാനൂരിലും കിഴക്കേ കോട്ടയിലും എല്ലാം വെള്ളം പൊങ്ങി. പലയിടത്തും ഗതാഗതം നിലച്ചു.
തിരുവനന്തപുരത്തെ മഴദുരിതം കാണാം...

തമ്പാനൂര്‍ മുങ്ങി
ചൊവ്വാഴ്ച ആറ് മണിക്കൂറോളം ആണ് തിരുവനന്തപുരത്ത് മഴ പെയ്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടു. ഇതോടെ നഗര കേന്ദ്രമായ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങി.

വെള്ളപ്പൊക്കവും ട്രാഫിക് ബ്ലോക്കും
നിരത്തില്‍ വെള്ളം പൊങ്ങിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. റോഡ് പണി നടക്കുന്നതിനാല്‍ തമ്പാനൂരില്‍ ഗതാഗതക്കുരുക്ക് നേരത്തേ തന്നെ പതിവായിരുന്നു. മഴ പെയ്തതോടെ അത് ഇരട്ടിയായി.

റോഡേതാ....?
കണ്ടാല്‍ മനസ്സിലാകില്ല, ഇത് റോഡ് ആണോ അതോ തോട് ആണോ എന്ന്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ നിന്നുള്ള ദൃശ്യം.

ഇത് വെള്ളച്ചാട്ടമല്ല
കുത്തിയൊലിക്കുന്ന വെള്ളം കണ്ട് വെള്ളച്ചാട്ടമാണെന്ന് കരുതേണ്ട്. മഴ പെയ്തപ്പോള്‍ പഴവങ്ങാട് ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള കാഴ്ചയാണിത്.

ഫുട്പാത്തും റോഡും
കനത്ത മഴയില്‍ വെള്ളം കയറിയതോടെ കിഴക്കേ കോട്ട ഭാഗത്ത് വെള്ളം കയറിയപ്പോള്‍ ഫുട്പാത്തും റോഡും ഒരുപോലെ വെള്ളത്തിലായി..

മുട്ടോളം അല്ല, മുട്ടിന് മേല്‍
മഴ കനത്തതോടെ എസ്എസ് കോവില്‍ റോഡില്‍ ശരിക്കും വെള്ളപ്പൊക്കമായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.

റോഡോ അതോ തോടോ
തകരപ്പറമ്പിലെത്തിയാല് ആകെ ആശയക്കുഴപ്പമായിരുന്നു. റോഡും തോടും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

മലിനജലം
ഓടകള്‍ നിറഞ്ഞൊഴുകിയതോടെ തിരുവനന്തപുരം മുഴുവന്‍ മലിന ജലം നിറഞ്ഞു. ഇനി പേടിക്കേണ്ടത് പകര്‍ച്ച വ്യാധികളെയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications