എന്തുകൊണ്ട്, ഉമ്മൻചാണ്ടിയെ പ്രവർത്തകർ ദൈവതുല്യം ആരാധിക്കുന്നു; അതെ,അദ്ദേഹം നമുക്ക് അറിയാത്ത നേതാവ്...
എന്തുകൊണ്ട്, ഉമ്മൻചാണ്ടിയെ പ്രവർത്തകർ ദൈവതുല്യം ആരാധിക്കുന്നു; അതെ,അദ്ദേഹം നമുക്ക് അറിയാത്ത നേതാവ്...
തിരുവനന്തപുരം: കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ എന്തുകൊണ്ട് ഇന്നും വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ദൈവ തുല്യം ആരാധിക്കുന്നു. ഏവർക്കും ഇടയിലെ ചർച്ചാ വിഷയം ആണിത്.
പല രാഷ്ര്ടീയക്കാർക്കും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യം. ആരാണ് ഉമ്മൻ ചാണ്ടി....
1970 - ൽ നന്നേ ചെറു പ്രായത്തിൽ തന്നെ നിയമ സഭാംഗമായി. അഖില കേരള ബാല ജന സഖ്യത്തിലൂടെ പൊതു രംഗത്ത് വന്ന നേതാവാണ് ഉമ്മൻചാണ്ടി. തുടർന്ന് അദ്ദേഹത്തിന്റ ദിനങ്ങൾ തുടങ്ങുകയായിരുന്നു. അദ്ദേഹം പിന്നെ, കെ.എസ്.യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി... പ്രസിഡന്റായി.... പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതല വഹിച്ചു.
അറയ്ക്കല് സുല്ത്താന് ആദിരാജ മറിയം ചെറിയ ബീക്കുഞ്ഞി അന്തരിച്ചു
നാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 1977 ൽ വീണ്ടും എം എൽ. എ ആയി ചുമതലയേറ്റു. അന്ന് കേരള ചരിത്രത്തിൽ അത് വരെ ഉണ്ടായതിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടി.
1980 ൽ കോൺഗ്രസ് (എസ്) നിയമസഭാ കക്ഷി നേതാവായി മാറി. പിന്നീട് പല തവണ നിയമസഭാ അംഗവും മന്ത്രിയുമായി. സത്യത്തിൽ കെ. കരുണാകരന് ശേഷം കോൺഗ്രസിൽ ഉണ്ടായ ഏറ്റവും ശക്തനായ നേതാവ്. കരുണാകരന്റെ യഥാർത്ഥ പ്രതിയോഗി എ.കെ. ആന്റണി ആയിരുന്നില്ല എന്ന് ചരിത്രങ്ങൾ പറയുന്നത് ഉമ്മൻ ചാണ്ടിയുടെ പേര്.
1995 ൽ കെ. കരുണാകരൻ കേന്ദ്ര മന്ത്രി ആയി ഡൽഹിക്ക് പോയിരുന്നു. അപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദത്തിന് എത്തുന്ന രീതിയിൽ തന്റെ പ്രവർത്തികൾ ഉയർന്നു.
എന്നാൽ, അന്നത്തെ രാഷ്ട്രീയ അവലോകനത്തിന് എതിരായി പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു തീരുമാനം നടന്നു. കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന എ.കെ. ആന്റണി അന്ന് അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
ലഹരി നല്കി യുവതികളെ ദുരുപയോഗം ചെയ്യും; ഡിജെ പാര്ട്ടികള് സൈജുവിന്റെ മേല്നോട്ടത്തില്; ദൃശ്യങ്ങള്
അതേസമയം,ഗ്രൂപ്പ് നേതൃത്വം സംഭവങ്ങൾ ഉമ്മൻചാണ്ടിയും ഏറ്റെടുത്തു. തുടർന്ന് അദ്ദേഹം മുഖ്യ മന്ത്രിയെക്കാൾ ശക്തനായി നിലകൊണ്ടു എന്ന് ചരിത്രങ്ങൾ പറയുന്നു. കരുണാകരന്റെ സകല തന്ത്രങ്ങൾക്കും മറുതന്ത്രങ്ങൾ ഒരുക്കി. ഉമ്മൻചാണ്ടി സംസ്ഥാനത്തെമ്പാടും യാത്രചെയ്ത് പ്രവർത്തകരെ ഉന്മേഷ ഭരിതരാക്കി. അദ്ദേഹത്തിന്റെ ഊർജ്ജവും ആവേശവും പാർട്ടി സംഘടനയ്ക്കും ഗ്രൂപ്പിനും മുതൽ കൂട്ടായി. മാറി. കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, തമ്പാനൂർ രവി, ശിവദാസൻ നായർ, ബെന്നി ബെഹനാൻ, പി.ടി. തോമസ് മുതലായവരുടെ സുശക്തമായ ഒരു വ്യൂഹത്തെ ഉമ്മൻചാണ്ടി തനിക്കൊപ്പം എല്ലായിപ്പോഴും ഒരുക്കി നിറുത്തി.
2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്ക് മുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി സ്ഥാനമൊഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടി പകരക്കാരനായി. 2004 ആഗസ്റ്റ് 31 ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കേരളം...
അങ്ങനെയാണ് കോൺഗ്രസിൽ നേതൃ മാറ്റമുണ്ടായതും ആന്റണി മുഖ്യമന്ത്രി പദത്തിൽ എത്തിച്ചേർന്നതും. എന്നാൽ 2001 ന് ശേഷം എ.കെ. ആന്റണി ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തുടങ്ങി. ഉമ്മൻചാണ്ടിയുടെ സജീവ പിന്തുണ കിട്ടാതായതോടെ ആന്റണിക്കും അടിപതറി. അങ്ങനെയാണ് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ദയനീയ പരാജയം നേരിട്ടതും ആന്റണിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറേണ്ടി വന്നതും.
വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻചാണ്ടിയെ കാത്തിരുന്നത്. കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള ലൈംഗിക അപവാദം, ഇന്ത്യാവിഷൻ ചാനലിലൂടെ റെജീന നടത്തിയ വെളിപ്പെടുത്തൽ മന്ത്രിസഭയെ പിടിച്ചു ഉലച്ചു. കുഞ്ഞാലിക്കുട്ടി ഒടുവിൽ രാജിവച്ചെങ്കിലും അത് മന്ത്രിസഭയ്ക്കുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം അതിഭയങ്കരമായിരുന്നു. അതിന് തൊട്ട് പിന്നാലെ സുനാമി ആഞ്ഞടിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടു. പിന്നെ തുടരെ തുടരെയുളള വിവാദങ്ങൾ മന്ത്രിസഭയെ വേട്ടയാടി. കെ.പി. വിശ്വനാഥനും കെ.കെ. രാമചന്ദ്രനും രാജിവയ്ക്കേണ്ടി വന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിൽ ഐക്യ മുന്നണിക്ക് പരാജയം. തുടർന്ന് കരുണാകരനും മകനും പാർട്ടി വിട്ടു.
Recommended Video
ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് രൂപീകരിച്ചു. ഒട്ടേറെ പ്രവർത്തകരും നേതാക്കളും അവർക്കൊപ്പം പോയി. അതു കോൺഗ്രസിന്റെ സംഘടനാശക്തിയെ വല്ലാതെ തളർത്തി. ഡി.ഐ.സി (കെ) അവസാന നിമിഷം യു.ഡി.എഫിലേക്ക് തിരിച്ചു വന്നെങ്കിലും അതു ഗുണത്തെക്കാളും ദോഷമാണ് ചെയ്തത്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാരിനുണ്ടായ വലിയ പാളിച്ച പിന്നാക്ക സമുദായക്കാർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അങ്ങനെ 2006 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. ഉമ്മൻചാണ്ടി സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായി മാറി.
2011
ൽ
ഉമ്മൻചാണ്ടി
മുഖ്യമന്ത്രി
സ്ഥാനത്ത്
തിരിച്ചെത്തിയെങ്കിലും
മുന്നണിയുടെ
ഭൂരിപക്ഷം
നന്നേ
കുറവായിരുന്നു.
രണ്ടേ
രണ്ട്
എം.എൽ.എ
മാരുടെയും
നാമനിർദ്ദേശം
ചെയ്യപ്പെട്ട
ആംഗ്ളോ
ഇന്ത്യൻ
മെമ്പറുടെയും
മാത്രം
ഭൂരിപക്ഷത്തിലാണ്
സർക്കാർ
മുന്നോട്ടു
പോയത്.
മുഖ്യമന്ത്രി
ഉമ്മൻചാണ്ടിയായിരുന്നെങ്കിലും
യഥാർത്ഥ
അധികാര
കേന്ദ്രം
പി.കെ.
കുഞ്ഞാലിക്കുട്ടിയായിരുന്നു.
എന്നാൽ, 2016 ന് ശേഷം ഉമ്മൻചാണ്ടി നിയമസഭയിലോ സംഘടനാ രംഗത്തോ അധികമൊന്നും സജീവമായിരുന്നില്ല. അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി നിയമിച്ചു. പാർട്ടി സംഘടന തീരെ നിർജ്ജീവമായ ആന്ധ്രാപ്രദേശിന്റെ ചുമതലയും നൽകി. ആന്ധ്രയിൽ എന്തെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഘടകകക്ഷികളുടെ കൂടി താത്പര്യപ്രകാരം ഉമ്മൻചാണ്ടി വീണ്ടും യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തു. പത്തംഗ സമിതിയുടെ തലവനായി തിരിച്ചെത്തി. പ്രചാരണ രംഗത്തും സജീവമായി ഇടപെട്ടു. അതും ഫലവത്തായില്ലെന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തന്നെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും വെല്ലുവിളികൾ വകവയ്ക്കാതെ അദ്ദേഹം ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമാണ്. വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ ദൈവതുല്യം ആരാധിക്കുന്നു.