'പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്'; ഈ നാട് ഇങ്ങനെയാണെന്ന് എംഎല്‍എ, കുറിപ്പ്
തിരുവനന്തപുരം: ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍കോളേജിലേക്കുള്ള പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കുവച്ച് വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത്. പൊതിച്ചോര്‍ നല്‍കാമെന്ന് അറിയിച്ച വീട്ടുകാര്‍ ഗേറ്റിന് മുന്നില്‍ എഴുതിവച്ച കുറിപ്പാണ് വി കെ പ്രശാന്ത് പങ്കുവച്ചത്. 'പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് എന്നായിരുന്നു വീട്ടുടമ ഗേറ്റില്‍ വച്ച കുറിപ്പില്‍ പറഞ്ഞത്.

എം എല്‍ എ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു വി കെ പ്രശാന്ത് പ്രശംസിച്ച് കുറിപ്പില്‍ പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം.

ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡി വൈ എഫ് ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.

'പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് ' ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങള്‍- വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വീട്ടുടമയുടെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് പങ്കുവച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ ഒന്നിക്കുന്ന ഒരു സംരംഭം കൂടിയാണിതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ പലരും പൊതിച്ചോര്‍ ലഭച്ചതിനെ കുറിച്ചുള്ള അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവച്ചു.

ഇതുവരെ പൊതിച്ചോര്‍ വിതരണം നല്ലൊരു കാഴ്ചപ്പാട് ആയി മാത്രമേ തോന്നിയിരുന്നുള്ളൂ, പക്ഷേ അനുഭവിച്ചറിഞ്ഞപ്പോള്‍ ആണ് അത് എത്രത്തോളം വാക്കുകള്‍ക്ക് അതീതമാണെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ 15 ദിവസത്തോളമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിയിട്ട്...

നാളിതുവരെ ഒരു ദിവസം പോലും ഭക്ഷണത്തിനു പണം ചിലവായിട്ടില്ല, ഉച്ചക്ക് ഡി വൈ എഫ് ഐയുടെ പൊതിച്ചോര്‍ 12.30 ക്ക് എത്തും, പാസ്സ് ഉള്ളവര്‍ക്ക് രണ്ടും ഇല്ലാത്തവര്‍ക്ക് ഓരോന്നും. രാത്രിയിലാണെങ്കില്‍ മഞ്ചേരി കെ എം സി സിയില്‍ വൈകുന്നേരം 6 മുതല്‍ 6.30 വരെ എത്രപേര്‍ക്കുള്ള ഭക്ഷണം വേണമെങ്കിലും കിട്ടും. രണ്ട് സംഘടനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി- ഒരാള്‍ കമന്റായി കുറിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications