Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ കോർപറേഷനിൽ കൗൺസിലർമാർ യുഡിഎഫിലേക്ക്?; മുരളീധരൻ എത്തിയതോടെ കളിമാറി, ഭരണം പിടിക്കാൻ നീക്കം

തൃശൂർ കോർപറേഷനിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്. എൽ ഡി എഫിലെ ചില സ്വതന്ത്ര അംഗങ്ങൾ യുഡിഎഫിൽ ഉടൻ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കെ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറിയെന്നും നേതാക്കൾ പറയുന്നു.

മുരളീധരന്റെ വരവോടെ ചില കോൺഗ്രസ് കൗൺസിലർമാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സി പി ഐയിൽ നിന്നടക്കം കൗൺസിലർമാർ യു ഡി എഫിലെത്തും. എല്‍ ഡി എഫിലെ സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

thrissur2-

അതേസമയം നേതാക്കൾ യു ഡി എഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ മേയർ എം കെ വർഗീസ് തള്ളി. കോൺഗ്രസിലേക്ക് മടങ്ങാൻ ഉദ്ദേശമില്ലെന്നും കെ മുരളീധരനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അഞ്ച് വര്‍ഷവും എൽ ഡി എഫ് തന്നെയായിരിക്കും കോർപറേഷൻ ഭരിക്കുക. എൽ ഡി എഫ് ഭരണം തുടരും. സ്വതന്ത്ര കൗൺസിലർമാർ ആരും തന്നെ യു ഡി എഫ് പാളയത്തിലേക്ക് പോകില്ലെന്നും വർഗീസ് പറഞ്ഞു.

തന്നോട് മേയർ പദവി ഒഴിയാൻ എൽ ഡി എഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നും വർഗീസ് പറഞ്ഞു. ഭരണമാറ്റം എന്നത് യു ഡി എഫിന്റെ ആഗ്രഹം മാത്രമാണെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു. 2021 ൽ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു യു ഡി എഫിന് കോർപറേഷൻ ഭരണം നഷ്ടമായത്. ആകെയുള്ള 54 ഡിവിഷനുകളില്‍ 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു ഡി എഫ് 23 സീറ്റുകള്‍ നേടി. 7 സീറ്റുകൾ എൻ ഡി എയ്ക്കും ലഭിച്ചു. തുടർന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച എംകെ വർഗീസിന്റെ പിന്തുണയോടെ എൽ ഡി എഫ് ഭരണം പിടിക്കുകയായിരുന്നു.

നിലവിൽ 24 വീതം ആണ് യു ഡി എഫിനും എൽ ഡി എഫിനും അംഗങ്ങൾ. നേരത്തേ പുല്ലഴി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പോടെയാണ് യു ഡി എഫിന് ഒരു സീറ്റ് അധികമായി നേടാനായത്. അന്ന് മുതൽ തന്നെ എംകെ വർഗീസിനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+