കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമുണ്ടായി: മന്ത്രി എ സി മൊയ്തീന്
തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമാണുണ്ടായതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്. വടുതല ഗവ. അപ്പര്‍ പ്രൈമറി സ്കൂളില്‍ 88 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
അടിസ്ഥാന
സൗകര്യങ്ങള്‍ക്കു
വേണ്ടി
ഗവ.
സ്കൂളുകള്‍
മുറവിളി
കൂട്ടുന്ന
ഒരു
കാലമുണ്ടായിരുന്നു.
എന്നാല്‍
ഇതെല്ലാം
ഈ
സര്‍ക്കാര്‍
വന്നപ്പോള്‍
പഴങ്കഥയായി
മാറി.
വിദ്യാഭ്യാസ
രംഗത്തെ
സാങ്കേതിക
സൗകര്യങ്ങള്‍
എല്ലായിടത്തുമെത്തിക്കാനായെന്നും
മന്ത്രി
വ്യക്തമാക്കി.
സ്കൂള്‍
തുറന്നാലും
ഓണ്‍ലൈന്‍
ക്ലാസുകള്‍
ഇനി
ഒഴിവാക്കാനാവില്ല.
അത്
കൂടുതല്‍
പഠനത്തിന്
ഉപകരിക്കുമെന്നുള്ളതിനാല്
കുട്ടികള്‍
അതിലേക്കും
ശ്രദ്ധ
കേന്ദ്രീകരിക്കണം.
സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്
സാങ്കേതിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി 5 ലക്ഷം കുടുംബങ്ങളിലേക്ക് ലാപ്ടോപ് എത്തിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. 1800 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച കെ ഫോണ്‍ പദ്ധതി വിദ്യാഭ്യാസത്തിനു കൂടി മുതല്‍ക്കൂട്ടാവുമെന്നും വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് സ്കൂളുകളെ മാറ്റിയത് ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലമായി നടത്തും
ഉന്നത വിദ്യാഭ്യാസ രംഗത്തും ഇനിയും മാറ്റങ്ങളുണ്ടാകണം. അതിനു തുടര്‍ച്ചയുമുണ്ടാകണം. ഇതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മികച്ച പരിശീലന കേന്ദ്രം; തൃശൂരിലെ കേരളാ പോലീസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി
യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, പി കെ ബഷീര്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഷക്കീന മില്‍സ, കൗണ്‍സിലര്‍ സുജീഷ്, സ്കൂള്‍ പ്രധാനാധ്യാപിക പ്രഭാവതി തുടങ്ങിയവര്‍ പങ്കെടുത്തു.
'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'