മത്സ്യത്തില്‍ 'രാസവസ്തു' പരിശോധന കര്‍ശനമാക്കി: അന്യസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യം നിരീക്ഷണത്തില്‍!
തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നു തൃശൂരില്‍ വില്പനയ്ക്കെത്തിക്കുന്ന മത്സ്യത്തില്‍ മാരക വിഷാംശം കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന് 'സാഗര്‍ റാണി' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചത്. തീരദേശ മേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തനം നടത്തുക. ചാവക്കാട്, വാടാനപ്പള്ളി പ്രദേശത്തെ മത്സ്യ വിപണന കേന്ദ്രങ്ങള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് മത്സ്യ വില്പന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്കി. വിശദമായ പരിശോധനയ്ക്ക് സാമ്പിളുകള്‍ കാക്കനാട് ഭക്ഷ്യ സുരക്ഷാ ലാബിലേക്കാണ് അയക്കുക.
മത്സ്യത്തില്‍ മായമെന്ന പരാതിയെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാപകമായി പരിശോധന നടത്തുന്നു. മത്സ്യ വ്യാപാരകേന്ദ്രമായ ശക്തന് മാര്‍ക്കറ്റിലും മണ്ണുത്തിയിലേയും ഒല്ലൂരിലേയും മത്സ്യമാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ മേധാവി ജി ജയശ്രിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യങ്ങളിലെ മായം തിരിച്ചറിയുന്ന സ്ട്രിപ് ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. മത്സ്യങ്ങള്‍ അഴുകാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് സ്ട്രിപ് വഴിയുള്ള പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. നിലവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ചുമട്ടുതൊഴിലാളികള്‍ പണിമുടക്കിലായതിനാല്‍ വ്യാഴാഴ്ച ശക്തന് മാര്‍ക്കറ്റില്‍ ലോറികളില്‍നിന്ന് മത്സ്യം ഇറക്കിയിരുന്നില്ല. നേരത്തേ വില്പനയ്ക്കുശേഷം ബാക്കിയായ മീനുകളിലാണ് സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തിയത്. ശക്തന് മാര്‍ക്കറ്റിലെ പരിശോധനയില്‍ കണ്ടെത്തിയ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
സംസ്ഥാനത്ത് പലഭാഗത്തും മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷാംശങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിനകത്തു ചെന്നാല്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ വിഷാംശങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പരിശോധന നടത്തുമെന്ന് അസി. കമ്മിഷണര്‍ ജയശ്രീ പറഞ്ഞു.
അതേ സമയം മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നുവെന്ന ഭീതിയെ തുടര്‍ന്ന് മത്സ്യവില്പന കുത്തനെ ഇടിഞ്ഞു. ഹോട്ടലുകളും മത്സ്യവിഭവങ്ങള്‍ പലരും ഒഴിവാക്കുന്നു. മനുഷ്യശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യത്തില്‍ കലര്‍ത്തുന്നതായി ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ലോഡ് മത്സ്യങ്ങള്‍ അതിര്‍ത്തിയില്‍നിന്ന് തിരിച്ചയയ്ക്കുകയും ചെയ്തു. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതിലാണ് മത്സ്യമെത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും മത്സ്യത്തില്‍ മായം കണ്ടെത്തിയതോടെ മത്സ്യവിപണിയുടെ നടുവൊടിഞ്ഞു. വ്യാപകമായി മായം കണ്ടെത്തിയതോടെ മത്സ്യവില്പന കുത്തനെ കുറയുകയായിരുന്നു. വീടുകളില്‍ മാത്രമല്ല, ഹോട്ടലുകളില്‍ പോലും മത്സ്യവിഭവങ്ങള്‍ ഒഴിവാക്കി തുടങ്ങി. വലിയ വിഭാഗം ആളുകള്‍ മത്സ്യവിഭവങ്ങള്‍ ഒഴിവാക്കിയതായി ഹോട്ടലുടമകള്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications