ഷൊര്‍ണൂരിനോട് ബൈ ബൈ പറഞ്ഞ് ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകള്‍: മലബാറിലെ യാത്രക്കാര്‍ക്ക് വേണ്ടി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനെ ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്തുന്നു
തൃശൂര്‍: ഷൊര്‍ണൂര്‍ ജങ്ഷന് സ്പര്‍ശിക്കാതെ കടന്നുപോകുന്ന നാല്പതോളം ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകള്‍ മലബാറിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനെ ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഷൊര്‍ണൂര്‍-കൊച്ചിന് പാതയില്‍ ഷൊര്‍ണൂരില്‍നിന്ന് നാലു കിലോമീറ്റര്‍ അടുത്താണ് ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്.
പാലക്കാട് ഡിവിഷന് പ്രദേശത്താണ് ഷൊര്‍ണൂര്‍ ജംഗ്ഷന് എന്ന സാങ്കേതിക പ്രശ്നം നിലവിലുള്ളതിനാല്‍ ഇത് പരിഹരിക്കാന്‍ വള്ളത്തോള്‍ നഗറിനെ പാലക്കാട് ഡിവിഷനില്‍ ലയിപ്പിച്ച് ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്തി ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കാനാണ് ആലോചന.

ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണൂര്‍ സ്റ്റേഷന് ഒഴിവാക്കി അഞ്ച് എക്സ്പ്രസ് ട്രെയിനുകള്‍ ഭാരതപ്പുഴ ലിങ്ക്ലൈനിലൂടെ ചെന്നൈ തിരുവനന്തപുരം ഭാഗത്തേക്ക് വഴിതിരിച്ചുവിട്ടത് ഷൊര്‍ണൂരിനെയും, മലബാറിലെ യാത്രക്കാരെയും ബാധിച്ചിരുന്നു. വഴി തിരിച്ചുവിട്ടതുമൂലം ഇതുവരെ മുപ്പതിലേറെ ട്രെയിനുകള്‍ ഷൊര്‍ണൂരിന് നഷ്ടമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ വഴി ഷൊര്‍ണൂര്‍ സ്പര്‍ശിക്കാതെ പാലക്കാട് ജംഗ്ഷന് വഴി ചെന്നൈ റൂട്ടിലോടുന്ന പ്രധാന ദീര്‍ഘദൂര എക്സ്പ്രസുകളാണ് നഷ്ടമായത്.
ജംഗ്ഷന് എന്ന നിലയില്‍ നാലുദിശയിലേക്കും യാത്രകള്‍ സാധ്യമായിരുന്ന ഇവിടെ മലബാറില്‍നിന്നുള്ള യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ഷൊര്‍ണൂരില്‍ ട്രയാങ്കുലര്‍ സ്റ്റേഷന് മുതല്‍ ബള്‍ബ് സ്റ്റേഷന് വരെ വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും നടന്നില്ല. ഭാരതപ്പുഴ സ്റ്റേഷന് പുനരാരംഭിച്ച് ഷൊര്‍ണൂര്‍ ഈസ്റ്റ് സ്റ്റേഷനാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന് ഷൊര്‍ണൂരില്‍നിന്ന് ഭാരതപ്പുഴ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം. സാങ്കേതികവും, സാമ്പത്തികവുമായ വശങ്ങള് ചൂണ്ടിക്കാട്ടിയാണ് പല പദ്ധതികളും നടപ്പിലാവാതിരുന്നത്.
ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷന് പദ്ധതിക്കായി വള്ളത്തോള്‍ നഗറിനെ ഉയര്‍ത്തിയെടുക്കുന്നതിന് മുന്നോടിയായി നിലവിലെ ഡിവിഷന് പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. 55 കിലോമീറ്റര്‍ ദൂരെ പാലക്കാട് ഡിവിഷണല്‍ കണ്ട്രോള് റൂമില്‍നിന്നാണ് ഷൊര്‍ണൂര്‍ സ്റ്റേഷന്റെ നിയന്ത്രണം. 400ല്‍ പരം കിലോമീറ്റര്‍ അകലെനിന്ന് തിരുവനന്തപുരം ഡിവിഷണല്‍ കണ്ട്രോള് റൂമില്‍നിന്നാണ് വള്ളത്തോള്‍ നഗറിന്റെ നിയന്ത്രണം.
ഭാരതപ്പുഴയ്ക്കു കുറുകെ റെയില്‍വേ പാലത്തില്‍ ഒരു ഗതാഗത പ്രശ്നമുണ്ടായാല്‍ തിരുവനന്തപുരത്ത് നിന്നുവേണം സാങ്കേതിക നിര്‍ദേശങ്ങളും മറ്റും ലഭിക്കാന്‍. പാലക്കാട് ഡിവിഷന് ആസ്ഥാനത്ത് നിന്നാണെങ്കില്‍ ഈ പ്രശ്നം വേഗത്തിലും എളുപ്പത്തിലും നിയന്ത്രിക്കാനും പരിഹരിക്കാനുമാകും. ഷൊര്‍ണൂരിന് ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റാന്‍ വള്ളത്തോള്‍ നഗറിന്റെ നാലു കിലോമീറ്റര്‍ റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വേയുടെ പ്രാരംഭ നടപടി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications