കാര്‍ഷിക സര്‍വകലാശാല അനുമതിയില്ല; രാജ്യാന്തര പുഷ്പഫല പ്രദര്‍ശനമേളയായ 'പൂപ്പൊലി' ഇത്തവണയില്ല!
അമ്പലവയല്‍: വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന അന്താരാഷ്ട്ര പുഷ്പഫല പ്രദര്ശമേളയായ പൂപ്പൊലി ഇത്തവണയുണ്ടാകാനുള്ള സാധ്യതകള്‍ മങ്ങുന്നു. പ്രളയം ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തില്‍ പല തവണ പൂപ്പൊലി മാറ്റിവെച്ചിരുന്നു. പിന്നീട് ഏപ്രില്‍മാസം നടക്കുമെന്ന രീതിയില്‍ വാര്‍ത്തകളുമുണ്ടായിരുന്നു. പൂപ്പൊലിയുടെ ആറാമത് എഡിഷനാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.
അമ്പലവയല്‍ കാര്‍ഷികഗവേഷണകേന്ദ്രം പൂപ്പൊലി നടത്തിപ്പിനായി കാര്‍ഷിക സര്‍വകലാശാലക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ കത്തിന് അനുകൂല മറുപടിയുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഇപ്പോള്‍ അനുമതി നല്‍കാത്തതെന്നാണ് കാരണമായി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനുവരി മാസത്തിലായിരുന്നു പൂപ്പൊലി നടന്നുവന്നിരുന്നത്. പിന്നീട് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏപ്രിലില്‍ പൂപ്പൊലി നടത്താന്‍ ഗവേഷണകേന്ദ്രം പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി സംഘാടകസമിതിയോഗം ചേര്‍ന്ന് പൂപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

അതുപ്രകാരം ഏപ്രില്‍ 12 മുതല്‍ 22 വരെ പുഷ്പമേള നടത്താന്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകുന്നതിനാല്‍ പൂപ്പൊലി വീണ്ടും മാറ്റി. പിന്നീട് മെയ് 12 മുതല്‍ 22 വരെ പൂപ്പൊലി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മെയ് 27 വരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൂപ്പൊലി നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായി. പൂപ്പൊലിയുടെ മുന്നൊരുക്കമെന്ന രീതിയില്‍ ഉദ്യാനനഗരയിലെ രണ്ടേക്കര്‍ സ്ഥലത്ത് പൂപ്പൊലിക്കായി നട്ട പൂച്ചെടികളെല്ലാം പൂത്തു. മഴക്കാലവും അടുത്തെത്തി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോഴേക്കും മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകളും തുറക്കും. അത് കൊണ്ട് തന്നെ പൂപ്പൊലി ഈ വര്‍ഷം നടക്കില്ലെന്നത് ഉറപ്പായി കഴിഞ്ഞു. ഉദ്യാനനഗരിയിലെ സ്റ്റാളുകള്‍ ലേലത്തിലെടുത്തവര്‍ക്ക് അവര്‍ കെട്ടി വെച്ച തുക കാര്‍ഷികഗവേഷണകേന്ദ്രം തിരികെ നല്കി. അതേസമയം, അവധിക്കാലത്ത് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ദിനേന 750നും 1000നുമിടക്ക് സഞ്ചാരികള്‍ കാര്‍ഷികഗവേഷണകേന്ദ്രത്തിലെ ഉദ്യാനം സന്ദര്‍ശിക്കുന്നുണ്ട്. 15000 മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് കളക്ഷന്‍ ഇനത്തില്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം മേധാവി പ്രൊഫ.ഡോ.കെ അജിത്കുമാര്‍ വ്യക്തമാക്കി.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications