'4 വർഷമായി പൊരുതുന്നു, ഇങ്ങനെ ആരോടും ചെയ്യരുത്'; സിസ്റ്റർ ലൂസി കളപ്പുരയുടെ സമരം 8 ദിവസം പിന്നിട്ടു
വയനാട്: കാരക്കാമല കോൺവെന്‍റിലെ സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യഗ്രഹ സമരം തുടരുന്നു. കോൺവെന്‍റിലെ വിവേചനങ്ങൾക്കെതിരെയാണ് സിസ്റ്റർ ലൂസിയുടെ പ്രതിഷേധം. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരത്തിന് പരിഹാരമായില്ല.
മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലന്നും മുറിയുടെ വാതിലുകൾ തകർത്തെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതി. സമരം തുടങ്ങിയിട്ട് ഇന്ന് 8 ദിവസങ്ങൾ പിന്നിടുന്നു. മഠത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങളാണ് വിവേചനങ്ങൾക്ക് പിന്നിലെന്ന് ലൂസി പറയുന്നു.

വെള്ളമുണ്ട പോലീസ് മഠത്തിലെത്തി മദർ സുപ്പീരിയറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സിസ്റ്ററുടെ ആവശ്യങ്ങൾ പരിഗണിക്കാനാവില്ല എന്നാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന് അവർ വ്യക്തമാക്കി. തന്റെ സമരം മദർ സുപ്പീരിയർ കണ്ടില്ലന്ന് നടിക്കുകയാണെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.
നാലുവർഷമായി താൻ ഇതിന് വേണ്ടി പൊരുതുകയാണെന്നും ആരോടും വെറുപ്പോ വൈരാഗ്യമോ ഇല്ലന്നും ലൂസി കളപ്പുര പറഞ്ഞു.'ഞാൻ ഇപ്പോഴും പറയുകയാണ്. കൂട്ടത്തിൽ 40 വർഷം ജീവിച്ച ആളോട് എങ്ങനെയണ് പെരുമാറേണ്ടതെന്ന് ഒറ്റ ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുകയല്ല വേണ്ടത്. നിർബന്ധമായും ഭക്ഷണം സഹിതമുള്ള എല്ലാ ആവശ്യങ്ങളും പരിഗണിക്കണം
ഒരു സന്ദർശകന് ഇവിടെ കയറാൻ പറ്റില്ല. എല്ലായിടത്തും ബോർഡ് വെച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് ഇവിടെയുണ്ടെങ്കിൽ അവരുടെയൊക്കെ പ്രാർത്ഥന കൊണ്ടായിരിക്കും ചിലപ്പോൾ എനിക്ക് ഇത്രയം ഊർജ്ജം കിട്ടുന്നത്. ഇങ്ങനെയൊന്നും ആരോടും ചെയ്യാൻ പാടില്ല.' സിസ്റ്റർ ലൂസി പറയുന്നു.
കോടതി വിധി അനുകൂലമായിട്ടും മഠം അധികൃതര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും അധികൃതരും മറ്റ് കന്യാസ്ത്രീകളും തന്നോട് നാലു വര്‍ഷമായി സംസാരിക്കുന്നില്ലെന്നും സിസ്റ്റർ നേരത്തെ ആരോപിച്ചിരുന്നു. പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ സൌകര്യങ്ങളിൽ നിന്നെല്ലാം തന്നെ വിലക്കിയിരിക്കുകയാണെന്നും സിസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസികമായി പീഠിപ്പിച്ച് മഠം അധികൃതർ തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞിരുന്നു.
രണ്ടാം തവണയാണ് മഠത്തിന് മുന്നിൽ ലൂസി കളപ്പുര സത്യാഗ്രഹം നടത്തുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അന്തിമ വിധി വരുന്നത് വരെ സിസ്റ്റർ ലൂസി കളപുരയ്ക്ക് മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications