യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം: റിസോർട്ട് അടച്ചുപൂട്ടി, അനധികൃത റിസോർട്ടുകൾക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ട
മേപ്പാടി: വയനാടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരികളുടെ സംഘത്തിൽപ്പെട്ട യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ടിനെതിരെ നടപടി. റിസോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ റിസോർട്ടും ഹോം സ്റ്റേയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയിട്ടുള്ളത്. യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് ഇതോടെ പൂട്ടിയിട്ടുള്ളത്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതേ സമയം തന്നെ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മറ്റ് റിസോര്‍ട്ടുകളെല്ലാം പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് പ്രസ്തുത റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. റിസോര്‍ട്ടിന്റെ പ്രവർത്തനം അനധികൃതമായാണെന്ന് പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ റിസോർട്ടുകൾ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാനിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. വനത്തില്‍ നിന്ന് 10 മീറ്റര്‍ അകലം പോലും പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നതെന്നും ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഇവർ. രാത്രി ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങി തിരിച്ച് ടെന്റിനുള്ളിലേക്ക് കയറുമ്പോഴാണ് സംഭവമെന്നാണ് റിസോർട്ട് ഉടമ നൽകുന്ന വിവരം.
വഴിയിൽ വെച്ച് കാട്ടാനയെ കണ്ട് ഭയന്ന് വീണുവെന്നും തുടർന്ന് ആക്രമിക്കപ്പെട്ടെന്നുമാണ് ഉടമ നൽകുന്ന വിവരം. എന്നാൽ ഉദ്യോഗസ്ഥർ ഇത് പൂർണ്ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല.
ഈ റിസോര്‍ട്ട് പ്രവർത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് സംശയിക്കുന്നതായും വനംവകുപ്പും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഹോംസ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങൾക്ക് മുമ്പാകെ നൽകിയ വിശദീകരണം. പറഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications