തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍; അറസ്റ്റിലായത് ബന്ധു!
മാനന്തവാടി: മാനന്തവാടി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (32)യാണ് വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയും, സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരനുമായ നെടുമല ദേവസ്യ (50)യുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിനിയുടെ കുടുംബവുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നതില്‍ തോന്നിയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. വീടിന് സമീപത്തെ തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സിനിയും ദേവസ്യയും ഉള്‍പ്പെടെയുള്ള സംഘം. പ്രഭാതഭക്ഷണത്തിനായി വീട്ടിലേക്ക് പോയ സിനി ഏറെ സമയത്തിന് ശേഷവും തിരികെയെത്താതായപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ വെട്ടേറ്റ് കിടക്കുന്ന നിലയില്‍ സിനിയെ കണ്ടെത്തിയത്. ഈ സമയത്തൊന്നും ദേവസ്യ സ്ഥലത്തുണ്ടായിരുന്നില്ല. തുടക്കത്തിലെ സംശയം തോന്നിയ പൊലീസ് സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ ദേവസ്യയെ കസ്റ്റഡിയിലെടുത്തിരുന്നു.

ചുരുളഴിയുന്നത്
പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് കൊലപാതത്തിന് ഉപയോഗിച്ച കത്തിയും, ദേവസ്യ ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങളും പോലീസ് ചൊവ്വാഴാച വൈകിട്ടോടെ തന്നെ കണ്ടെത്തിയിരുന്നു. സിനിയും കുടുംബവും നേരത്തെ പലയിടത്തായി വാടകക്ക് താമസിച്ചുവരികയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ദേവസ്യയുടെ വീടിനടുത്തുള്ള അമ്പത് സെന്റ് സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്.

അതിർത്തി തർക്കം
അതിര്‍ത്തിയിലെ മരങ്ങള്‍ സിനിയും മറ്റും മുറിച്ചുവെന്ന കാരണങ്ങള്‍ പറഞ്ഞായിരുന്നു തര്‍ക്കം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണം നിരവധി തവണ പ്രശ്നങ്ങളുണ്ടായി. മൂന്ന് മാസം മുമ്പ് അസഭ്യം ഞതിനെ തുടര്‍ന്ന് സിനി ദേവസ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പുണ്ടാക്കി പറഞ്ഞയക്കുകയായിരുന്നു. പിന്നീടും അസഭ്യം പറഞ്ഞതിന്റെ പേരില്‍ സിനി ദേവസ്യക്കെതരെ പരാതി നല്കി.

പോലീസ് താക്കീത്
ഈ പരാതിയില്‍ ദേവസ്യയെ ശക്തമായ താക്കീത് നല്‍കിയാണ് പൊലീസ് വിട്ടയച്ചത്. നിരന്തരമായി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതോടെയാണ് ദേവസ്യക്ക് സിനിയുമായി വ്യക്തിവൈരാഗ്യമുണ്ടാകുന്നത്. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. മാനന്തവാടി എഎസ്പി വൈഭവ് സക്സേന, മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണി, തലപ്പുഴ എസ്ഐ ജിമ്മി, തൊണ്ടര്‍നാട് എസ്ഐ മഹേഷ്, മാനന്തവാടി അഡി.എസ്ഐ സാജന്, തലപ്പുഴ എഎസ്ഐ അജിത്ത് കുമാര്‍ തുടങ്ങിയവരടങ്ങുന്ന ഉന്നത പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തെളിവ് ശേഖരണം
തിങ്കളാഴ്ച വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സിനിയുടെ മൃതദേഹം ചൊവ്വാഴ്ച മാനന്തവാടി ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിക്കും. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലനും, ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലോണയുമാണ് സിനിയുടെ മക്കള്‍. വളരെ പ്രസന്നവതിയായി ജോലി ചെയ്തിരുന്ന സിനിയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല സഹജോലിക്കാരും വാളാട് ഗ്രാമവും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications