ആരോപണം കള്ളം; മുന്‍ ഈജിപ്ത് പ്രധാനമന്ത്രിയെ തടഞ്ഞുവച്ചിട്ടില്ലെന്ന് യുഎഇ
ദുബായ്: യുഎഇ അധികൃതര്‍ തന്നെ തടഞ്ഞുവച്ചിരിക്കുന്നതായുള്ള മുന്‍ ഈജിപ്ത് പ്രധാനമന്ത്രി അഹ്മദ് ശഫീഖിന്റെ ആരോപണം ശരിയല്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. യു.എ.യില്‍ നിന്ന് പുറത്തുപോവാന്‍ ശഫീഖിന് യാതൊരു തടസ്സവുമില്ലെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം 2012ല്‍ നടന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയോട് തോറ്റ് ഈജിപ്തില്‍ നിന്ന് പലായനം ചെയ്തെത്തിയ ശഫീഖിന് യു.എ.ഇ അഭയം നല്‍കുകയും എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തിട്ടും അദ്ദേഹം നന്ദികേടാണ് കാണിച്ചതെന്നും ഗര്‍ഗാഷ് കുറ്റപ്പെടുത്തി. ശഫീഖിന്റെ പല നിലപാടുകളോടും ശക്തമായ വിയോജിപ്പ് നിലനില്‍ക്കെ തന്നെയാണ് യു.എ.ഇ അദ്ദേഹത്തിന് അഭയം നല്‍കിയത്. എന്നാല്‍ അദ്ദേഹം നന്ദികേട് കാട്ടുകയാണുണ്ടായത്- വിദേശകാര്യമന്ത്രി പറഞ്ഞു.

അല്‍ ജസീറയ്ക്ക് നല്കിയ പ്രത്യേക വീഡിയോ സന്ദേശത്തില്‍ യു.എ.ഇ അധികൃതര്‍ രാജ്യം വിടാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ശഫീഖ് ആരോപിച്ചിരുന്നു. ഈ വീഡിയോ അല്‍ജസീറ ടി.വി സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗര്‍ഗാഷിന്റെ ട്വീറ്റുകള്‍ വന്നത്.
യുഎഇ വിടുന്നതില്‍ നിന്ന് തനിക്ക് വിലക്കുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല- വീഡിയോ സന്ദേശത്തില്‍ ശഫീഖ് പറഞ്ഞിരുന്നു. 2018ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരേ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അതിനായി ഈജിപ്തിലേക്ക് പോവാന്‍ യു.എ.ഇ അധികൃതര്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈജിപ്തിലേക്ക് തിരിക്കുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഈജിപ്ത് പൗരന്മാര്ക്കിടയില് പ്രചാരണം നടത്താനും താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2012 മുതല്‍ തനിക്ക് അഭയം നല്കിയ യു.എ.ഇ അധികൃതരെ പ്രശംസിക്കുന്ന വീഡിയോയില്‍ തനിക്കെതിരായ യാത്രാവിലക്കിനെ വിമര്‍ശിച്ചിരിക്കുകയാണ് ശഫീഖ്. 'എനിക്ക് അഭയം നല്കിയ യു.എ.ഇക്ക് പലവട്ടം ഞാന്‍ നന്ദി പറഞ്ഞതാണ്. എന്നാല്‍ ഇന്നാല് രാജ്യത്തെ സേവിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എന്റെ ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ട് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള യു.എ.ഇയുടെ ശ്രമങ്ങള്‍ ഞാന്‍ നിരാകരിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി. അതിനു ശേഷം അഴിമതിക്ക് കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. യാത്രാനിരോധനത്തിനു പിന്നില്‍ ഈജിപ്ത് പ്രസിഡന്റ് സീസിയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സീസി തന്നെ അധികാരത്തില്‍ തുടരുകയെന്നതാണ് യു.എ.ഇയുടെയും താല്പര്യം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications