പ്രാര്‍ഥനയുടെ പാല്‍ക്കടലായൊഴുകി അറഫാ മൈതാനം; അറഫാ പ്രസംഗത്തില്‍ ലോകസമാധാനത്തിന് ആഹ്വാനം
പ്രാര്‍ഥനയുടെ പാല്‍ക്കടലായൊഴുകി അറഫാ മൈതാനം; അറഫാ പ്രസംഗത്തില്‍ ലോകസമാധാനത്തിന് ആഹ്വാനം
അറഫാത്ത്: പശ്ചാത്താപത്തിന്റെ കണ്ണീരും പാപമോചനത്തിന്റെ കിനാവുമായി ശുഭ്രവസ്ത്രധാരികളായ തീര്‍ഥാടക ലക്ഷങ്ങള്‍ പ്രാര്ഥനയിലലിഞ്ഞപ്പോള് അറഫാ മൈതാനം പാല്‍ക്കടലായി മാറി. ചൂട്ടുപൊള്ളുന്ന ചൂടില്‍ പുറവും, പശ്ചാത്താപത്തിന്റെ നെരിപ്പോടില്‍ അകവും വെന്തുരുകിയ വിശ്വാസികള്‍ നിറകണ്ണുകളും ഉയര്‍ന്ന കൈകളുമായി ദൈവത്തെ വിളിച്ച് സങ്കടങ്ങള്‍ പറഞ്ഞു. ഏതാണ്ടെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒരേ ശരീരവും മനസ്സുമായി തോളോടുതോള്‍ ചേര്‍ന്ന് ഒത്തുകൂടിയപ്പോള്‍ അറഫാ സംഗമം മാനവികതയുടെ മഹാവിളംബരമായി മാറി.
വ്യാഴാഴ്ച രാത്രി ചെലവഴിച്ച മിനായില്‍ നിന്നും ഇന്നലെ പ്രഭാത പ്രാര്‍ഥനയായ സുബ്ഹിക്കു ശേഷം കാല്‍നടയായും ബസ്സുകളിലുമായി തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുകയായിരുന്നു. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന് വേദിയായ അറഫയിലെ നമിറ മസ്ജിദില്‍ ഇന്നലെ പ്രഭാഷണം നടത്തിയ മുതിര്‍ന്ന സൗദി പണ്ഡിതനായ ശെയഖ് സഅദ് അല്‍ ശത്തരി, ഭീകരതയും അക്രമവും അവസാനിപ്പിച്ച് സമാധാനം പുല്കാന് ലോകത്തോട് ആഹ്വാനം ചെയ്തു. രാഷ്ട്രങ്ങളില്‍ സുരക്ഷയും ജനഹൃദയങ്ങളില്‍ കാരുണ്യവും നിറയ്ക്കാനാണ് ഇസ്ലാമിക ശരീഅത്ത് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തെ രാഷ്ട്രീയമുക്തമാക്കാനും പരസ്പരം ഐക്യപ്പെടാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. വിഭാഗീയതയും പക്ഷപാതിത്വവുമാണ് വന്‍ കൂട്ടക്കൊലകള്‍ക്കും ദശലക്ഷക്കണക്കിനാളുകള്‍ വഴിയാധാരമാവുന്നതിനും വഴിവച്ചത്. അത്തരം ചിന്താഗതികളില്‍ നിന്ന് മുക്തമാവാനും മനുഷ്യ ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ഇമാം ആഹ്വാനം ചെയ്തു.

ഇന്നലെ സൂര്യാസ്തമയത്തോടെ പ്രതീകാത്മകമായി സാത്താനെ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കുന്നതിനായി മുസ്ദലിഫയിലേക്കു നീങ്ങി. ഇവിടെ നിന്ന് സന്ധ്യാ-നിശാ പ്രാര്‍ഥനകളായ മഗ്രിബും ഇശാഉം നമസ്ക്കരിച്ചു. പെരുന്നാള്‍ ദിനമായ ഇന്ന് പുലര്‍ച്ചയോടെ ജംറകളിലേക്കെറിയാനുള്ള കല്ലുകളുമായി മിനയിലേക്ക് യാത്രതിരിക്കും. 2015ല്‍ ഇവിടെയുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് സൗദി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ സുരക്ഷാ സൈനികരും 30,000ത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരും കര്‍മനിരതരായ രംഗത്തുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications