ഐ സി എൽ ഫിൻകോർപ്പിന്റെ പുതിയ എൻ സി ഡി ഇഷ്യു ഏപ്രിൽ 10 മുതൽ; 12.25% വരെ യഥാർത്ഥ ആദായം
ഐ.സി.എൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യു ഏപ്രിൽ 10-ന് ആരംഭിക്കുന്നു. 12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യു ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.
മുൻ എൻ.സി.ഡി ഇഷ്യുകൾക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിലും സന്തുഷ്ടരാണെന്നും ഈ തുടർച്ചയായ പിന്തുണ, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാനും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും ഐ സി എൽ ഫിൻകോർപ്പ് നേതൃത്വം വ്യക്തമാക്കുന്നു.
ഈ എൻ.സി.ഡി ഇഷ്യു 2026 ഏപ്രിൽ 24 വരെ തുറന്നിരിക്കും. ഇതിന് ACUITÉ BBB-/STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻ.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് (Cumulative) പലിശ ഓപ്‌ഷനുകളുള്ള 10 ഓപ്‌ഷനുകൾ (10 ISINs) ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ 10.00% മുതൽ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും.

ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക ഐ.സി.എൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള ഐ.സി.എൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.
35 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപ്പ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നിങ്ങനെ 12 സംസ്ഥാനങ്ങളിലേക്ക് ഐ.സി.എൽ ഫിൻകോർപ്പിന്റെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഐ.സി.എൽ ഗ്രൂപ്പ് അതിവേഗം മുന്നേറുകയാണ്.
ഐ.സി.എൽ ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് (Salem Erode Investments) ധനകാര്യ മേഖലയിലെ കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐ.സി.എൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐ.സി.എൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഹോൾ-ടൈം ഡയറക്ടറും സി.ഇ .ഒ-യുമായ ശ്രീമതി ഉമാദേവി അനിൽകുമാറിന്റെയും സംയുക്ത നേതൃത്വത്തിൽ, ഒരു എൻ. ബി. എഫ്. സി ആയ ഐ സി എൽ ഫിൻകോർപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും ഉപഭോക്താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു. ഈ പുതിയ എൻ.സി.ഡി ഇഷ്യു അവതരിപ്പിക്കുമ്പോൾ, സാമ്പത്തിക വളർച്ച, സുരക്ഷ, ദീർഘകാല മൂല്യം എന്നിവയിലേക്കുള്ള ഐ.സി.എൽ ഫിൻകോർപ്പിന്റെ യാത്രയിൽ നിങ്ങൾക്കും ഭാഗമാകാം.
കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ഐ.സി.എൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കൂ. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കൂ: www.iclfincorp.com
-
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications