Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-വിജയപുര വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായി അധികം കാത്തിരിക്കേണ്ട; 4 മാസത്തിനുള്ളിൽ വരും!

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരുവിൽ നിന്ന് വിജയപുരയിലേക്ക് പോവുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് അടുത്ത മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ ആരംഭിച്ചേക്കും. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ ഉറപ്പ് നൽകിയതായി കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ അറിയിച്ചതോടെയാണ് യാത്രക്കാർ ആശ്വാസം നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരു സബർബൻ റെയിൽ 2028ൽ;ആദ്യ സർവീസ് ബൈപ്പനഹള്ളി-ചിക്കബാനവാര പാതയിൽ, യശ്വന്ത്പുർ പ്രധാന ജങ്ഷനാകും
ബെംഗളൂരു സബർബൻ റെയിൽ 2028ൽ;ആദ്യ സർവീസ് ബൈപ്പനഹള്ളി-ചിക്കബാനവാര പാതയിൽ, യശ്വന്ത്പുർ പ്രധാന ജങ്ഷനാകും

കഴിഞ്ഞ ദിവസം ചന്നപട്ടണയിൽ പുതിയ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്‌ത ചടങ്ങിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്‌ച നടത്തിയത്. വിജയപുരയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസിനായുള്ള തന്റെ നിർദേശത്തോട് അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ സർവീസ് യാഥാർഥ്യമാകുമെന്നും എംബി പാട്ടീൽ പറഞ്ഞു.

bengaluru

ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ പരിധിയിലുള്ള എല്ലാ പ്രധാന നഗരങ്ങളെയും നാലുവരി റെയിൽപാതയിലൂടെ ബന്ധിപ്പിക്കാനുള്ള പദ്ധതിക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലൂടെ നഗരങ്ങൾക്കിടയിലെ യാത്ര കൂടുതൽ വേഗത്തിലും സുഗമമായും മാറുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു-തുംകൂരു, ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹിന്ദുപൂർ, ബെംഗളൂരു-കോലാർ റൂട്ടുകളിൽ നാലുവരി റെയിൽപാത നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ സക്ലേശ്പൂർ-ഗുണ്ട്യ വഴി ബെംഗളൂരു-മംഗളൂരു സമാന്തര റോഡ്-റെയിൽ പദ്ധതി നടപ്പാക്കാനും തുംകൂരു-ചിത്രദുർഗ-ദാവണഗെരെ റൂട്ടിൽ ഇരട്ടപ്പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.

വർഷങ്ങളായി നീണ്ടുപോകുന്ന വൈറ്റ്ഫീൽഡ്-കോലാർ നാലുവരി റെയിൽപാത പദ്ധതിയും വീണ്ടും സജീവമാകുമെന്ന സൂചനയും എംബി പാട്ടീൽ നൽകി. പദ്ധതിക്കായി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-മൈസൂരു റെയിൽപാത നാലുവരിയാക്കുന്നതിനുള്ള സർവേയും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോയമ്പത്തൂർ-ലോകമാന്യ തിലക് ടെർമിനസ് (മുംബൈ) എക്‌സ്പ്രസ് ട്രെയിനിന് ഇനി മുതൽ യെലഹങ്ക സ്‌റ്റേഷനിലും സ്‌റ്റോപ്പ് അനുവദിച്ചു. ഉദയാൻ എക്‌സ്പ്രസിന് ശേഷം മുംബൈയിലേക്ക് പോകുന്ന രണ്ടാമത്തെ ട്രെയിനാണ് യെലഹങ്കയിൽ ഇനി നിർത്തുക. 1998-ൽ ആരംഭിച്ച 11013/11014 ലോകമാന്യ തിലക് ടെർമിനസ്-കോയമ്പത്തൂർ എക്‌സ്പ്രസിന് ഇതുവരെ കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കാന്റോൺമെന്റ് സ്‌റ്റേഷനുകളിലായിരുന്നു സ്‌റ്റോപ്പ് ഉണ്ടായിരുന്നത്.

ബിദാദി ടൗൺഷിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിൽ; 'അപ്പിക്കോ' സമരവുമായി കർഷകർ, പ്രതിഷേധം ശക്തമാവുന്നു
ബിദാദി ടൗൺഷിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിൽ; 'അപ്പിക്കോ' സമരവുമായി കർഷകർ, പ്രതിഷേധം ശക്തമാവുന്നു

യെലഹങ്ക സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ് ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ, ഈ തീരുമാനം യെലഹങ്കയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് പറഞ്ഞു. ഇന്ന് മുതൽ മുംബൈയിലേക്കുള്ള 11014 നമ്പർ ട്രെയിൻ വൈകിട്ട് 4.41ന് യെലഹങ്കയിൽ എത്തി 4.43ന് പുറപ്പെടും. തിരിച്ചുള്ള 11013 നമ്പർ കോയമ്പത്തൂർ സർവീസ് വൈകിട്ട് 7.28ന് യെലഹങ്കയിലെത്തി 7.30ന് യാത്ര തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+