മന്ത്രവാദ ചികിത്സയാല്‍ കുട്ടി മരിച്ച സംഭവം: മറ്റ് 5 മരണങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുന്നു
കണ്ണുർ: കണ്ണൂർ സിറ്റി നാലു വയലിലെ ഹിദായത്ത് വീട്ടിൽ ഫാത്തിമയെന്ന പതിനൊന്നു വയസുകാരി ചികിത്സ കിട്ടാത്ത മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി' കേസിലെ പ്രതികളെ പ്രാഥമിക പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പൊലിസ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ അപേക്ഷ നൽകും.ഫാത്തിമയുടെ മരണത്തിന് സമാനമായി മന്ത്രവാദ ചികിത്സയാൽ ജീവൻ നഷ്ടപ്പെട്ട അഞ്ചു പേരുടെ മരണം കൂടി പൊലിസ് അന്വേഷിക്കുന്നുണ്ട്.ഇവരുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തുകയെന്ന് സിറ്റി പൊലിസ് അറിയിച്ചു.
മതിയായ ചികിത്സ നൽകാതെ മന്ത്രവാദത്തിന് വിധേയയാക്കിയതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഉപ്പയും പള്ളി ഇമാമും നേരത്തെ അറസ്റ്റിലായിരുന്നു. കണ്ണൂർസിറ്റി നാലുവയലിലെ ദാറുൽ ഹിദായത്ത് ഹൗസിൽ എം എ ഫാത്തിമ (11) പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ ഉപ്പ അബ്ദുൽ സത്താർ, കുഞ്ഞിപ്പള്ളി ഇമാം ആസാദ് റോഡിൽ മുഹമ്മദ് ഉവൈസ് എന്നിവരെയാണ് കണ്ണൂർ സിറ്റി സി.ഐ രാജീവ് കുമാർ അറസ്‌റ്റ് ചെയ്‌തത്.

മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇവർക്കെതിരെ കേസെടുത്തത്. സിറ്റി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഫാത്തിമയ്‌ക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്നും മന്ത്രവാദ ചികിത്സ നടത്തിയതായും ആരോപണമുയർന്നതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിക്ക് കൃത്യമായ ചികിത്സ നൽകാതെ മരണത്തിന് ഇടയാക്കിയെന്ന കുറ്റത്തിന് രണ്ടുപേരെ ബുധനാഴ്‌ച രാവിലെ അറസ്‌റ്റ് ചെയ്‌തത്. പനിബാധിച്ച കുട്ടിക്ക് ചികിത്സ നൽകാതെ മന്ത്രിച്ച വെള്ളം കുടിച്ച് ഖുർആൻ വായിച്ച് ഇരിക്കാൻ ഇമാം നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു.
പനി ബാധിച്ച് വീട്ടിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഞായർ പുലർച്ചെ രണ്ടിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ മരണമടയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ സംശയം തോന്നിയ ജില്ലാ ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. ഇതിനു ശേഷം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മന്ത്രവാദ ചികിത്സ നടത്തിയാൾക്കെതിരെ ബന്ധു മൊഴി നൽകിയിരുന്നു. മന്ത്രവാദ ചികിത്സ നടത്തിയതിനാണ് ഇമാം ഉവൈസിനെതിരെ കേസെടുത്തത്. യഥാസമയം ചികിത്സ നൽകാതെ കുട്ടി മരിക്കാനിടയായതിനാണ് ഉപ്പയ്‌ക്കെതിരെ കേസെടുത്തത് കുട്ടിയെ ചികിത്സ നൽകാതെ മുറിയിലിട്ട് പീഢിപ്പിച്ചതിന് ജുവനൈൽ ആക്ടു പ്രകാരമാണ് കേസെടുത്തത്.എർണാകുളം ജില്ലക്കാരനായ പള്ളി ഇമാം ഉവൈസിനെതിരെ നേരത്തെയും വ്യാജ ചികിത്സ നൽകിയതിന് പരാതിയുയർന്നിരുന്നു.എന്നാൽ മതപുരോഹിതനായ യതിനാൽ ഇയാൾക്കെതിരെ പരസ്യമായി പരാതി പറയാൻ മരണമടഞ്ഞവരുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നില്ല.












Click it and Unblock the Notifications