എന്നെ ഞാനല്ലാതെ നിന്റെ തന്ത വന്ന് പൊക്കിപ്പറയുമോ.. വിശ്വാസിയോട് പാസ്റ്റർ.. എന്താണ് സംഭവിച്ചത്??
പ്രശസ്ത പെന്തകോസ്ത് പാസ്റ്ററായ തോമസുകുട്ടി പുന്നൂസിന്റെ ഒരു ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലണ്ടനിലെ മലയാളി യുവാവിനെ ഫോണില്‍ പച്ചത്തെറി വിളിക്കുകയാണ് പാസ്റ്റര്‍. എന്താണ് ആ കോളില്‍ സംഭവിച്ചത് എന്ന് പാസ്റ്റര്‍ തോമസുകുട്ടി പുന്നൂസും വിളിച്ച യുവാവും പിന്നീട് വിശദീകരിക്കുകയുണ്ടായി. പാസ്റ്ററുടെ അസഭ്യവര്‍ഷവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇങ്ങനെ..
Read Also: ബാബു ആന്റണി.. കിഷോര്‍ സത്യ.. 8 വയസിനു ഇളയ അടുത്ത ഭര്‍ത്താവ്.. തന്റെ പുരുഷന്മാരെപ്പറ്റി ചാര്‍മിള!!
Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!
തന്നെ ഫോണില്‍ വിളിച്ച യോട് പച്ചത്തെറി പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോകം മുഴുവന്‍ കറങ്ങി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അദ്ഭുത പ്രവര്‍ത്തികള്‍ കാണിക്കുകയും ചെയ്യുന്ന പാസ്റ്ററുടെ മറ്റൊരു മുഖം കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികള്‍. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയാണ് പാസ്റ്റര്‍
പാസ്റ്ററുടെ പ്രകടനം
നീ എന്നെ എന്നാ ഉണ്ടാക്കാനാ. ഞാനേ ദുബായില്‍ പോയി 160 മിനിട്ടു പ്രസംഗിച്ചവനാടാ, എന്നെ ഒരു പുല്ലും ആരും ചെയ്തിട്ടില്ല, അറിയാവോടാ. റാന്നിയില്‍ ഞാന്‍ ആരാന്നു നിനക്കറിയാവോ? നിന്നെ ഞാനുണ്ടല്ലോ ലണ്ടനീന്ന് ഇവിടെ ഇറക്കത്തില്ല, കഴുവേര്‍ട മോനേ. അയിരൂരെ നിന്റെ വീട്ടില്‍ കയറി അടിക്കും. നിന്നെ ഞാന്‍ ശരിയാക്കും കേട്ടോ. തന്തയ്ക്കു പിറക്കാത്തവനേ. - ബിനോയ് എന്ന യുവാവിനോട് പാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് ഇത്.
യുവാവിന്റെ മറുചോദ്യം
ഇതൊക്കെയാണോ പാസ്റ്ററേ ദൈവവചനത്തില്‍ പറയുന്നതെന്നും ബൈബിളില്‍ പഠിപ്പിക്കുന്നതും? എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ - എടാ നിനക്ക് എന്നെ നന്നാക്കാന്‍ എന്തു കാര്യം. നീ കേറിക്കേറി ചൊറിയുവാ അല്ലേ. ബൈബിള്‍ 24 മണിക്കൂറും കുത്തിയിരുന്നു പഠിക്കുന്ന എന്നെ നീ വിമര്‍ശിക്കുകയാ. നീ നിന്റെ അപ്പനേം പോയി വിമര്‍ശിക്കെടാ കഴുവേര്‍ട മോനേ. - ഇതാണ് കിട്ടിയ ഉത്തരം.
അപ്പനും അമ്മക്കും വിളി
പാസ്റ്റര്‍ ദുബായില്‍ ഏതു ചര്‍ച്ചിലോട്ടാ ചെല്ലുന്നേ? നിന്റെ അപ്പന്റെ ചര്‍ച്ചിലേക്ക്. പോടാ മറ്റേ മോനേ. ഏത് ചര്‍ച്ചെന്ന്. നിനക്കെന്നെ ശരിക്ക് അറിയത്തില്ല, അതുകൊണ്ടാ. നിനക്ക് ശരിക്ക് എന്നെ അറിയത്തില്ല. നീ പോയി അന്വേഷിക്ക്, രാജു ഏബ്രഹാം എംഎല്‍എയോടോ ബിജെപി നേതാക്കളോടോ അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളോടോ പോയി അന്വേഷിക്ക്. നീ എവിടാണെന്നു പറ, അല്ലെങ്കില്‍ നീ പറയുന്നിടത്തു ഞാന്‍ വരാം.
നാളെ ഇങ്ങോട്ടു വരുന്നോ
ഞാനിപ്പം വിളിക്കുന്നത് വെംബ്ലി ഹാരോ എന്നു പറയുന്ന സ്ഥലത്തുനിന്നാണ്. നാളെ ഇങ്ങോട്ടു വരുന്നോ ടിക്കറ്റെടുത്ത്? - പാസ്റ്ററെ കളിയാക്കി യുവാവിന്റെ ചോദ്യം. ഇതിനുള്ള മറുപടി - നിന്റെ അപ്പനോടു പറ ടിക്കറ്റെടുത്തു തരാന്‍ ലണ്ടനിലേക്ക്. എന്നെക്കൊണ്ടു പറ്റത്തില്ല. നിന്റെ തന്തയോടു പറ. ഒരു മാതിരി കോപ്പു വര്‍ത്തമാനോം പറഞ്ഞോണ്ടു വരുന്നു.
കേസ് കൊടുക്കുമെന്ന് ഭീഷണി
നിന്റെ നമ്പര് വച്ചു ഞാന്‍ കേസുകൊടുക്കും കേട്ടോ. നിന്റെ പോസ്റ്റ് മുഴുവന്‍ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്. നിന്നെ ഞാന്‍ സൈബര്‍ സെല്ലില്‍ കേസു കൊടുക്കും. ഞാന്‍ സൈബറി കേസു കൊടുത്തിട്ടാണ് ബാലനേം മകനേം അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്കു ജയിലിട്ടത്. നിസാര കാര്യമാ. ആളും തരവും നോക്കി കളിക്കുകേട്ടോ - ഇങ്ങനെ ഒരു ഭീഷണിയും പാസ്റ്റര്‍ മുഴക്കുന്നുണ്ട്.
എന്നെ വേറെ ആര് പൊക്കിപ്പറയും
ഞാനിനി നാട്ടിലോട്ടു വരാന്‍ പറ്റത്തില്ലായിരിക്കും അല്ലേ? നിന്നെപ്പോലത്തെ കഞ്ഞികളല്ലേ അഭിപ്രായം പറഞ്ഞിട്ടുള്ളൂ, വേറേ ആരും പറഞ്ഞിട്ടില്ലല്ലോ? നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ പൊക്കി പോസ്റ്റ് ഇട്ടിട്ടല്ലേ? എന്നെക്കുറിച്ച് പിന്നെ നിന്റെ അപ്പന്‍ ഇടുമോടാ പോസ്റ്റ്. എന്നെ പൊക്കി പിന്നെ നിന്റെ അപ്പന്‍ ഇടുമോടാ പോസ്റ്റ്. മലയാള മനോരമ ഇടുമോടാ.
സ്വയം പൊക്കുന്നതാണ് പ്രശ്‌നം
നിങ്ങള്‍ എന്തിനാ ഇത്രയും വലിയ ഗ്രൂപ്പില്‍, നിങ്ങള്‍ മാടയാ കോടയാ എന്നൊക്കെപ്പറഞ്ഞ് പോസ്റ്റ് ഇടുന്നത്? അതുകൊണ്ടല്ലേ? ഇങ്ങനുള്ള സ്വയം പൊങ്ങികള്‍ അനുഭവിക്കട്ടെ എന്നു പറഞ്ഞാണ് ഗ്രൂപ്പുകാര്‍ ഇത് അനുവദിക്കുന്നത്. 35,000 ആള്‍ക്കാര്‍ ഉള്ള ഗ്രൂപ്പാണിത്. ഇങ്ങനെ പലപല ഗ്രൂപ്പുകളില്‍ നിങ്ങള്‍ എന്തിന് നിങ്ങളെ തന്നെ സ്വയം പൊക്കി പോസ്റ്റിടുന്നതിന്റെ കാര്യം എന്തുവാ?
എവിടെയും പാസ്റ്റര്‍ മാത്രം
ഏതു ഗ്രൂപ്പില്‍ നോക്കിയാലും നിങ്ങളുടെ പോസ്റ്റേ ഉള്ളൂ. തോമസുകുട്ടി പൊന്നൂസ് ദുബായിലേക്ക്, തോമസുകുട്ടി പൊന്നൂസ് മറ്റിടത്തേയ്ക്ക്. ഏതു ചാനലി നോക്കിയാലും ഞാന്‍ ഉണ്ടെടാ, ഇവിടുത്തെ റാന്നി, മലനാട്, സിറ്റി, ഹാര്‍വെസ്റ്റ് എല്ലാ ചാനലിലും ഞാന്‍ ഉണ്ടെടാ. ഇത്രയുമായപ്പോള്‍ യുവാവ് തിരിച്ചുചോദിച്ചു - ഇത്രയും സുവിശേഷം പറയുന്ന വ്യക്തിയാണോ മറ്റേ മോനേ, അവിടെ കൊണ്ടേ കയ്യിടടാ. എന്നൊക്കെ പറയുന്നേ.
ഞാനേ ക്നാനായ സമുദായമാണ്
എടാ അഹങ്കാരികളുടെ ചെവിക്ക് അടിക്കാനും അറിയാം, അല്ലാതെ സുവിശേഷം മാത്രമായിട്ടല്ല ഇങ്ങോട്ട് ജനിച്ചത്, കേട്ടോ... ക്നാനായ സമുദായത്തി ജനിച്ചു വളര്‍ന്നവനാ കേട്ടോ. നിങ്ങള്‍ ക്നാനായക്കാരനാണോ അല്ലെന്നോ എന്നുള്ളത് എനിക്കൊരു വിഷയമല്ല എന്ന് പറഞ്ഞപ്പോള്‍ എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്റെ കൈ കൊണ്ടേ നിന്റെ കൊണ്ടേ വയ്ക്കടാ എന്നാണ് പാസ്റ്ററുടെ മറുപടി.
റെക്കോര്‍ഡ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍
അതേയ്, ഇതെല്ലാം റെക്കോര്‍ഡാ, ഇതെല്ലാം ഉടനെ ഗ്രൂപ്പുകളില്‍ വരും. ഈ പറയുന്നതൊക്കെ ആള്‍ക്കാരുകൂടി കേള്‍ക്കട്ടെ. ദുബായില്‍ മീറ്റിങ് തരുന്നവരു കൂടി കേള്‍ക്കട്ടെ. നീ പോയി പണി നോക്കെടാ, നീ പോയി പണിനോക്ക് എടാ നിന്നെ ഇതാണോ വചനം പഠിപ്പിക്കുന്നേ. നീ ഇന്നലെ ഒരു മെസേജ് ഇട്ടല്ലോ, ഞാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണെന്ന്.
വീട്ടില്‍ വരത്തില്ല എന്ന് ഭീഷണി
നീ ഫേസ്ബുക്കില്‍ നോക്ക്, ഞാനും പിണറായി വിജയനും കൂടി നില്‍ക്കുന്നത്... നിന്നെ ഞാന്‍ ലണ്ടനീന്ന് ഇറക്കത്തില്ല. നീ വീട്ടില്‍ വരത്തില്ല, സൈബര്‍സെല്ലും പൊലീസും കേറിയിറങ്ങുന്നത് കണ്ടോടാ. - ഇങ്ങനെയാണ് പാസ്റ്റര്‍ തോമസുകുട്ടി പുന്നൂരിന്റെ പ്രകടനം അവസാനിക്കുന്നത്. പറഞ്ഞത് പോലെ യുവാവ് ഇത്് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു സംഗതി വൈറലും ആയി.
ബോധപൂര്‍വ്വമല്ലെന്ന് ബിനോയ്
പാസ്റ്ററെ താന്‍ പ്രകോപിപ്പിച്ച് ചീത്ത പറയിപ്പിച്ചു എന്ന കാര്യങ്ങള്‍ നിഷേധിച്ച് ബിനോയ് എന്ന ചെറുപ്പക്കാരന്‍ യൂട്യൂബില്‍ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ താനും തെറ്റുകാരന്‍ ആണെന്നും തന്നോട് ക്ഷമിക്കണമെന്നും ഇയാള്‍ പറയുന്നു.