'ദൃശ്യം മൂന്നാം ഭാഗത്തിൽ സഹദേവൻ വന്നേക്കാം, അല്ലാതെ ആ കഥാപാത്രങ്ങൾ ഒന്നും വരില്ല'; ജീത്തു ജോസഫ്
മലയാള സിനിമയിലെ മെഗാഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും തന്റെ സിനിമകളെ കോർത്തിണക്കിയുള്ള സിനിമാറ്റിക് യൂണിവേഴ്‌സിനെ പറ്റിയും മനസ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. പുതിയ ചിത്രമായ നുണക്കുഴിയുടെ വിശേഷങ്ങളുമായി സില്ലി മോങ്ക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.
ദൃശ്യം മൂന്നാം ഭാഗം ഉണ്ടെങ്കിൽ അതിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം തിരികെ വന്നേക്കാമെന്നാണ് ജീത്തു പറയുന്നത്. എന്നാൽ ജീത്തു ജോസഫ് ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

'ജീത്തുവിന് ഒരു യൂണിവേഴ്‌സേ ഉള്ളൂ, അതാണ് ഈ കാണുന്നത്. എന്റെ ഒരു രീതി ഞാൻ പറയട്ടെ. മൊത്തത്തിൽ എല്ലായിടത്തും ഈ യൂണിവേഴ്‌സ് പരിപാടി നടക്കുന്നുണ്ട്. എന്നാൽ ഞാനും ഒരു യൂണിവേഴ്‌സ് അടിച്ചേക്കാം എന്ന് വിചാരിക്കുന്ന ആളല്ല ഞാൻ, എനിക്കതിനെ കുറിച്ച് അറിയില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരാളേ അല്ല, ദൃശ്യത്തിന് രണ്ടാം ഭാഗം വന്നപ്പോൾ മാത്രമാണ് ഞാൻ പഴയ കഥാപാത്രങ്ങളിലേക്ക് പോയത്' ജീത്തു ജോസഫ് പറഞ്ഞു.
'ചിലർ ചിന്തിക്കുമായിരിക്കും, അതിങ്ങനെ ചെയ്‌താൽ നന്നായേനെ എന്ന്. എന്റെ ചിന്തകളിൽ അത് വരുന്നില്ല. അതൊരു കുറ്റമാണോ നല്ലതാണോ ചീത്തയാണോ എന്നൊന്നും എനിക്കറിയില്ല. ഭാവിയിൽ അത് സംഭവിക്കുമോ എന്ന കാര്യം ഞാനിപ്പോൾ എങ്ങനെ പറയും. എന്റെ ഇപ്പോഴത്തെ ചിന്തകളിൽ അത് വരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്' സംവിധായകൻ പറയുന്നു.
'ദൃശ്യം എന്ന് പറയുന്ന സിനിമയ്ക്ക് നാളെയൊരു മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഒരു കാരണവശാലും പുറത്ത് നിന്നൊരു പുതിയ കഥാപാത്രത്തെയും ഞാൻ അതിൽ കൊണ്ട് വരില്ല. അപ്പോൾ ദൃശ്യത്തിന്റെ ചാരുത തന്നെ പോവും. ദൃശ്യം ജോർജ് കുട്ടിയ്ക്ക് വേണ്ടിയാണ് നിൽക്കുന്നത്. ചിലപ്പോൾ സഹദേവൻ വന്നേക്കാം, കാരണം സഹദേവൻ മുൻപേ ഉണ്ടായിരുന്ന ആളാണ്' ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫിന്റെ മെഗാഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. 2013ൽ പുറത്തിറങ്ങിയ സിനിമ ആദ്യമായി മലയാളത്തിൽ നിന്ന് 50 കോടി കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തുകൊണ്ടായിരുന്നു ചിത്രത്തിന്റെ വരവ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത ചിത്രമെന്ന നേട്ടവും ദൃശ്യത്തെ തേടിയെത്തിയിരുന്നു. കന്നഡ, തെലുഗ്, തമിഴ്, ഹിന്ദി എന്നിങ്ങനെയായിരുന്നു ഈ ഭാഷകൾ, തമിഴിൽ കമലഹാസനും തെലുഗുവിൽ വെങ്കിടേഷും ബോളിവുഡിൽ അജയ് ദേവ്ഗണും മോഹൻലാൽ ചെയ്‌ത വേഷം അവതരിപ്പിച്ചു.
സിംഹള ഭാഷയിൽ ധർമ്മയുദ്ധയ (2017) എന്ന പേരിലും ചൈനീസ് ഭാഷയിൽ ഷെപ് വിത്തൗട്ട് എ ഷെപ്പേർഡ് (2019) എന്ന പേരിലും ചിത്രം റീമേക്ക് ചെയ്‌തിരുന്നു. ഇന്തോനേഷ്യൻ, കൊറിയൻ ഭാഷകളിലും ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications