Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദിനും കുഞ്ചാക്കോയ്ക്കും ഉയർന്ന പ്രതിഫലം, പാർവ്വതിക്ക് കുറവ്;ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്

കൊച്ചി: മലയാള സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സുതാര്യതയില്ലെന്നും പ്രധാന അഭിനേതാക്കൾ അല്ലാതെ ആർക്കും പ്രതിഫലം രേഖമൂലം ഉറപ്പ് നൽകുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. പ്രതിഫലത്തിൽ തുല്യത ഉറപ്പാക്കണമെന്ന് കമ്മിറ്റി പറയുന്നു. ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എല്ലാ നടൻമാർക്കും നടിമാർക്കും തുല്യ വേതനം നൽകാൻ നിർമ്മാതാക്കൾക്ക് സാധിക്കണമെന്നില്ല. വിപണി മൂല്യം കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടി വന്നേക്കും. എന്നാൽ നടൻമാരെക്കാൾ പ്രധാന്യമുള്ള വേഷങ്ങൾ നടിമാർ ചെയ്യുമ്പോൾ അവർ ഉയർന്ന പ്രതിഫലത്തിന് അർഹയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'ടേക്ക് ഓഫ്' സിനിമ ഇതിന് ഉദാഹരണമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടി. സിനിമയിലെ മറ്റ് രണ്ട് നായക കഥാപാത്രങ്ങളെക്കാൾ വളരെ കുറഞ്ഞ പ്രതിഫം മാത്രമാണ് നായിക കഥാപാത്രത്തിന് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ അധികം സീനുകൾ ഇല്ലാതിരുന്നിട്ട് കൂടി രണ്ടാമത്തെ നടന് മികച്ച പ്രതിഫലം നേടാനായി. ഈ ലിംഗ വിവേചനം സിനിമയിൽ വ്യാപകമായി നടക്കുന്നുണ്ട്. പുരുഷ മേധാവിത്വത്തിന്റെ അനന്തരഫലമാണ് ഇത് സൂചിപ്പിക്കുന്നത്', പേരുകൾ പ്രതിബാധിക്കാതെ കമ്മീഷൻ പറഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

takeoff2-1

ഉറപ്പ് നൽകിയ പ്രതിഫലം നൽകാത്തത് ചോദ്യം ചെയ്താൽ അത്തരം നടിമാരെ പ്രശ്നക്കാർ എന്ന് മുദ്രകുത്തുകയും അവസരം നൽകാതിരിക്കുകയുമാണെന്നും റിപ്പോർട്ട് പറയുന്നു. രേഖാമൂലമുള്ള കരാറുകളുടെ അഭാവം സിനിമയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കമ്മിറ്റി നിരീക്ഷിച്ചു. 2000 വരെ മലയാള സിനിമയിൽ രേഖമൂലമുള്ള കരാറുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഫലം, ജോലിയുടെ സ്വഭാവം, തിരക്കഥ, സംവിധായകനുമായുള്ള നിബന്ധനകൾ, വർക്ക് ഷെഡ്യൂൾ എന്നിവ സംബന്ധിച്ചെല്ലാം തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.

പ്രതിഫല പ്രശ്നങ്ങൾക്ക് പുറമെ ഒരു സിനിമയിൽ താരങ്ങൾ ഇഴകി ചേർന്ന് അഭിനയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കരാർ ഉണ്ടാക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഒരു രംഗത്തിൽ എത്രത്തോളം നഗ്നത പ്രദർശിപ്പിക്കണമെന്നത് സംബന്ധിച്ച് കൃത്യമായി തന്നെ അറിയിച്ചിരുന്നില്ലെന്ന് ഒരു നടി മൊഴി നൽകിയതായി കമ്മിറ്റി പറയുന്നു. ചിത്രീകരണത്തിന് മുൻപ് പുറത്തിന്റെ ഒരു ഭാഗം മാത്രമേ കാണിക്കൂവെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ, ലിപ് ലോക്ക് സീനും കൂടുതൽ എക്സ്പോസ് ചെയ്യാനും ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്തതിനാൽ സിനിമയിൽ തുടരാൻ നടി വിസമ്മതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിഫലം ഉൾപ്പെടെ എല്ലാ കാര്യങ്ങളും രേഖമൂലം ഉറപ്പ് നൽകണമെന്നും ഇത് ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ കരാർ ഇരു കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കും. കരാറിൽ പ്രതിഫലം, ഷെഡ്യൂൾ, കാലാവധി, പൊതു ഉത്തരവാദിത്തങ്ങൾ അടക്കമുള്ള സുപ്രധാന വിവരങ്ങൾ പ്രതിപാദിക്കണം. ഒരേ അനുഭവ പരിചയമുള്ള നായകനും നായികയും തുല്യ സമയവും പ്രയത്നവും ഊർജവും ചെലവഴിക്കുമ്പോൾ അവർക്ക് തുല്യമായ പ്രതിഫലം നൽകണം. ഇത് പെട്ടെന്ന് നടപ്പാക്കാൻ പ്രയാസം ഉണ്ടാവുമെങ്കിലും പുരുഷന്മാരുടെ അതേ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പളത്തിന്റെ അന്തരം കുറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+