അമേയയുമായി സിറ്റുവേഷൻഷിപ്പിലോ? ഒടുവിൽ മനസ് തുറന്ന് ജിഷിൻ..'ഡിവോഴ്സായാൽ ഒന്നും ചെയ്യാൻ പാടില്ലേ'
കൊച്ചി: അടുത്തിടെ സീരിയൽ താരമായ ജിഷിൻ മോഹന്റേയും നടി അമേയ നായരുടേയും ചില ചിത്രങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉയർന്നു. കടുത്ത സൈബർ അധിക്ഷേപവും താരങ്ങൾ നേരിട്ടു. ഇപ്പോഴിതാ വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയാണ് ജിഷിൻ. അമേയയുമായുള്ള ബന്ധത്തെ കുറിച്ചും താരം പ്രതികരിച്ചു.
'ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോ ചെയ്താലും ചർച്ചയാകുകയാണ്. അതെന്താണ് എന്നെ പെൺകുട്ടികളുടെ കൂടെ കാണാൻ പാടില്ലേ. അനാവശ്യ തമ്പ് നെയിൽ കൊടുത്ത് ചിലർ ഇതൊക്കെ വാർത്തയാക്കും. ഇതിലൊക്കെ കമന്റിടാനും ചിലർ കാണും. ഈ കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. എന്നാൽ അമേയയെ ബാധിച്ചു. അവൾ ആദ്യമായി നൽകിയ അഭിമുഖത്തിന് താഴെ വളരെ അധികം അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്.

യാതൊരു ചീത്തപ്പേരും കേൾക്കാതെയാണ് അമേയ ജീവിക്കുന്നത്. അതിനിടയിലാണ് എന്റെ കുടുംബം തകർത്തതെന്ന് പറഞ്ഞ് ചില അധിക്ഷേപങ്ങൾ വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷം മാത്രമാണ് ആയത്. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോൾ ഇവൾ എന്റെ കുടുംബം തകർന്നതിന് കാരണമാകുക?
ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ? വേറെ പെണ്ണിനെ നോക്കാൻ പാടില്ല, ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ പാടില്ല എന്നൊക്കെയൊരു കാഴ്ചപ്പാടാണ് മലയാളികൾക്ക്. ഞങ്ങളുടെ റിലേഷനെ കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങൾ തമ്മിൽ മ്യൂച്വലായി ഒരു ധാരണയുണ്ട്, ഒരു ബോണ്ട് ഉണ്ട്. പരസ്പരം താങ്ങി നിർത്താനും കെയർ ചെയ്യാനുമൊക്കെയുള്ള ബോണ്ടിംഗ് ഉണ്ട്. അതൊരു വിവാഹത്തിലേക്ക് പോകുമെന്നോ പ്രണയത്തിലേക്ക് പോകുമെന്നോ പറയാൻ സാധിക്കില്ല. ഞങ്ങളുടെ ബന്ധത്തിന് എന്ത് പേര് വേണമെങ്കിലും വിളിച്ചോട്ടെ, പക്ഷെ അവിഹിതം എന്ന് വിളിക്കരുത്. ഒരാളുമായി ബന്ധത്തിലിരിക്കെ മറ്റൊരാളുമായി ബന്ധം ഉണ്ടാക്കുന്നതിനെയാണ് അവിഹിതം എന്ന് വിളിക്കുന്നത്.
ചിലർ അധിക്ഷേപിച്ച് കമന്റിടുന്നതിന്റെ പേരിൽ പോയി തൂങ്ങി മരിക്കാൻ എനിക്ക് സൗകര്യമില്ല. ഡിവോഴ്സ് ആയെന്ന് കരുതി വീട്ടിൽ കുത്തിയിരിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്ക് പോയി, എനിക്ക് മാത്രം. ഡിവോഴ്സായി രണ്ട് വർഷക്കാലം ഞാൻ ഡിപ്രഷനിലായിരുന്നു. പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. കാരണം പുറത്തിറങ്ങിയാൽ നെഗറ്റീവാണ്. കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി. സിന്തറ്റിക് ഡ്രഗ്സിലേക്ക് പോയിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്.
ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയിൽ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ല. ഗുമസ്തനിലുള്ള ജെയ്സേട്ടൻ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് പറഞ്ഞത് ജീവിതത്തിൽ നമ്മുക്കൊരു പാട്ണർ വേണമെന്ന്. എന്റെ ജീവിതത്തിൽ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ല. വിവാഹം എന്നത് വെറുമൊരു കൂട്ടിക്കെട്ടൽ മാത്രമാണ്. അല്ലാതെ അതിലൊരു ഇമോഷ്ണൽ ബോണ്ട് ഇല്ല. ഇത് പിന്നെ നിയമപരമായ പിരിക്കാനാണ് പാട്. നമ്മുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചാൽ മതി. വിവാഹം ഇനി ഉണ്ടാവില്ലെങ്കിലും ഒരു പാട്ണർ ഉണ്ടാകണം ജീവിതത്തിൽ എന്നുണ്ട്', ജിഷിൻ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications