'പാർവതി, റിമ, പത്മപ്രിയ, അഞ്ജലിയൊക്കെയാണ് മെയിൻ; എന്തിന് കോടതിയിൽ പോയെന്ന് ചോദിച്ചു'; രഞ്ജിനി പറയുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസി എന്ത് നടപടിയെടുക്കുമെന്നാണ് താൻ ഉറ്റുനോക്കുന്നതെന്ന് നടി രഞ്ജിനി. ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്. സംഘടനയിൽ ഞാൻ തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ അടക്കം മൗനം പാലിക്കുന്നതെന്നും അവർ തുറന്നടിച്ചു. താൻ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് ഞങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യുസിസി തന്നോട് ചോദിച്ചെന്നും രഞ്ജിനി പറഞ്ഞു.
പാർവതി തിരുവോത്ത്, അഞ്ജലി മേനോൻ. റിമ കല്ലിങ്കൽ, പത്മപ്രിയ രേവതി ഇവരൊക്കെയാണ് ഡബ്ല്യുസിസിയിലെ പ്രധാന ആളുകൾ. ഞാൻ ഡബ്ല്യുസിസിയിലെ ഒരു അംഗം മാത്രമാണ്. ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഡബ്ല്യസിസി ചോദിച്ചു. ഞാൻ എന്തിന് അവരോട് പറയണം. ഞാൻ മൊഴി കൊടുത്തത് രഞ്ജിനി എന്ന നടിയായിട്ടാണ്. അല്ലാതെ ഡബ്ല്യുസിസി ആയിട്ടല്ല. അതുകൊണ്ട് തന്നെ ഞാൻ കോടതിയിൽ പോയത് ചോദ്യം ചെയ്യാൻ അവർക്ക് സാധിക്കില്ല.

ഹേമ കമ്മിറ്റിയിലെ നിർദ്ദേശം നടപ്പാക്കാൻ ആരും ശ്രമിക്കാത്തത് എന്താണ്. നിർദ്ദേശത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അന്ന് നിർമ്മാതാവിനേയും സംവിധായകനേയും മറ്റ് ടെക്നീഷ്യൻമാരേയുമൊക്കെ നമ്മുക്ക് അറിയാം. എന്നാൽ ഇന്ന് അങ്ങനെയല്ല, നിർമ്മാതാക്കൾ തന്നെ 25 പേരൊക്കെയാണ്. ഇവരുടെയൊക്കെ ബാഗ്രൗണ്ടിനെ കുറിച്ച് നമ്മുക്ക് അറിയുക പോലുമില്ല. എല്ലാവരുടേയും ബാഗ്രൗണ്ട് ചെക്ക് നടത്തണം. ടെക്നീഷ്യൻസിന്റെ വിവരങ്ങൾ എല്ലാ അസോസിയേഷനുകൾക്കും പങ്കുവെയ്ക്കണം. പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇതൊക്കെ നടത്തണം.
നമ്മൾ അനുഭവിച്ച കാര്യങ്ങൾ മൊഴി കൊടുക്കുമ്പോൾ അതിൽ ഞങ്ങൾക്ക് സംരക്ഷണം വേണ്ടേ? ഇപ്പോൾ കേൾക്കുന്നുണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് ലീക്കായെന്ന്. അപ്പോൾ മൊഴി നൽകിയവരെ കുറിച്ച് എല്ലാവരും അറിഞ്ഞ് കാണുമല്ലോ. അങ്ങനെയെങ്കിൽ എവിടെയാണ് സംരക്ഷണം. കൺസന്റും കോൺഫിഡൻഷ്യാലിയും നിർബന്ധമാണ്. മൊഴി കൊടുത്തവരുടെ അനുവാദമില്ലാതെ റിപ്പോർട്ട് പുറത്തുവിടരുത്.
മൊഴിയിൽ പറഞ്ഞിരിക്കുന്നതെല്ലാം സെൻസിറ്റീവ് കാര്യങ്ങളാണ്. തെറ്റ് ചെയ്തവരെ കുറിച്ച് എസ്ഐടി അന്വേഷിക്കുന്നുണ്ട്. അവർക്കെതിരെ നടപടിയുണ്ടാകണം. കുറ്റകൃത്യം ചെയ്തവർ പുറത്തുവരണം. മൊഴി കൊടുത്തവരോട് കേസിന് പോകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കണം. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരേയും വിധി വന്നിട്ടില്ല. ഇപ്പോൾ മൊഴി കൊടുത്തവർ ഈ ആ നടിയെ പോലെ ഒരുപാട് കാലം കാത്തിരിക്കണോ. ഇത്തരം സംഭവങ്ങൾക്ക് ഒരു ഫാസ്റ്റ് ട്രയൽ വേണം.
ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്. സംഘടനയിൽ ഞാൻ തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ അടക്കം പറയാത്തത്. എന്തിനാണ് ഇക്കാര്യത്തിൽ മൗനം പുലർത്തുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നത്. നിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രൈബ്യൂണൽ വരുന്നത് വരെ ഞാൻ കോടതിയിൽ പോകും.
'ചിത്ര'ത്തിന് ശേഷം എനിക്ക് മലയാളത്തിൽ സിനിമ ലഭിച്ചില്ല. തമിഴിലും തെലുങ്കിലും എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. അന്ന് 'പവർഗ്രൂപ്പ്' ഒതുക്കിയതാണോ, അങ്ങനെയൊരു ഗ്രൂപ്പുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇപ്പോൾ പവർ ഗ്രൂപ്പ് ഉണ്ട്. കാരണം ചിലർക്ക് പണം ഉണ്ട്, സ്വാധീനം ഉണ്ട്. പവർ ഗ്രൂപ്പുണ്ട് ഉണ്ടെന്ന് തിലകൻ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും സിനിമയിൽ പവർ ഗ്രൂപ്പുണ്ടാകും. തിലകൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാകുകയാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications