'പ്രശ്‌നം വന്നാൽ ആന്റോ ജോസഫ് ഓടും, ആ സിനിമയുടെ വില മനസിലാക്കി അടിച്ചുമാറ്റാൻ ശ്രമിച്ചു'; സാന്ദ്ര തോമസ്
അടുത്തിടെ മലയാള സിനിമയിൽ ഉയർന്നുവന്ന വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ഭിന്നത. ഇതിന് പിന്നാലെ സംഘടനയിലെ പ്രമുഖ അംഗങ്ങൾക്ക് എതിരെ സാന്ദ്ര തോമസ് കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ വിവാദം വഴിയൊരുക്കിയത്. ഇപ്പോഴിതാ ഈ വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സാന്ദ്ര തോമസ്.
'ഓം ഓശാന്തി ഓശാന' എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതും പിന്നീട് സമാനമായി പല സിനിമകൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും ബുദ്ധിമുട്ടിച്ചതും ഒക്കെ സാന്ദ്ര എടുത്ത് പറയുന്നുണ്ട്. പല ചിത്രങ്ങളും തന്റെ അധ്വാനവും വിയർപ്പും കൊണ്ടുണ്ടായതാണെന്നും എന്നാൽ ഒരുപാട് സിനിമകളിൽ നിന്ന് തന്നെ അവസാന നിമിഷം ഒഴിവാക്കിയെന്നും സാന്ദ്ര തോമസ് പറയുന്നു.

സാന്ദ്ര തോമസിന്റെ വാക്കുകൾ
ഓം ശാന്തി ഓശാന ഞാൻ ചെയ്യാനിരുന്ന സിനിമയാണ്. അതിന്റെ സംവിധായകനും എഴുത്തുകാരനും പ്രധാന നടനും ഒക്കെ അഡ്വാൻസ് കൊടുത്ത സിനിമയായിരുന്നു. തട്ടത്തിൻ മറയത്ത് വൻ ഹിറ്റായ ശേഷം വരുന്ന സിനിമയാണ്. അതൊരു ടേബിൾ പ്രോഫിറ്റ് സിനിമയായിരുന്നു. ആ പ്രോജക്ടിന്റെ വാല്യൂ മനസിലാക്കി ഒരാൾ അത് അടിച്ചുമാറ്റാൻ ശ്രമിച്ചു. ആന്റോ ജോസഫ് ആയിരുന്നു അത്. എന്നാൽ പ്രശ്‌നം ആവുമെന്ന് കണ്ടപ്പോൾ ആന്റോ ജോസഫ് അത് വിട്ടു. പുള്ളി അങ്ങനെയാണ്, പ്രശ്‌നം വന്നാൽ പുള്ളി ഓടും.
അന്ന് ഞാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ കൊണ്ടുപോയി പരാതി കൊടുത്തു. സംവിധായകനും എഴുത്തുകാരനും എനിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്. അന്നെനിക്ക് 7 ലക്ഷം രൂപ നഷ്‌ടപരിഹാരം തന്നിരുന്നു. ഓലക്കുടയും കുങ്ഫു പാണ്ഡെയും എന്നായിരുന്നു ആ ചിത്രത്തിന്റെ ആദ്യത്തെ പേര്.
അത്രയും അടുപ്പത്തോടെ കണ്ടിരുന്ന ആളുകളാണ് പെട്ടെന്ന് ഇങ്ങനെയായത്. അവർ വിളിച്ചിട്ട് ഞാൻ ചർച്ചയ്ക്ക് ചെല്ലുന്നു. കുറഞ്ഞത് 25 ലക്ഷമെങ്കിലും നഷ്‌ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ അവർ എതിർത്തില്ല. വിജയ് ബാബു എന്നെ വിളിച്ചിട്ട് ഉണ്ണിയേട്ടൻ വിളിക്കുന്നെന്ന് പറഞ്ഞു. ഒരു ഹോട്ടലിൽ ആയിരുന്നു. എന്നെ ഇനി സിനിമ ചെയ്യിക്കില്ലെന്ന രീതിയിൽ പ്രഷർ ഇട്ടിരുന്നു. ഫെഫ്‌ക ഞാനുമായി സഹകരിച്ച് ഇനിയൊരു സിനിമ ചെയ്യില്ലെന്നായിരുന്നു ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞത്.
എന്നോട് ചെയ്‌ത തെറ്റിന് മാപ്പ് പറയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെ അവർ മാപ്പ് എഴുതി തന്നു. ആട് ശരിക്കും ഒരു ഷോർട്ട് ഫിലിം ആയിരുന്നു. വിജയ് ബാബു അഭിനയിക്കേണ്ടത്. അത് സിനിമയാക്കാമെന്ന് തീരുമാനിച്ചതായിരുന്നു. മനസില്ലാ മനസോടെയാണ് ഞാനതിന് സമ്മതിച്ചത്. അത് വലിയ ലാഭം തന്ന വിജയിച്ച സിനിമ ആണെങ്കിലും മാനസികമായി സന്തോഷം ഉണ്ടായിരുന്നില്ല.
പദ്‌മകുമാറിന്റെ സിനിമയിൽ സംഭവിച്ചതും അതുപോലെയാണ്. എല്ലാം ശരിയായി പ്രീ പ്രൊഡക്ഷൻ തുടങ്ങാൻ ഇരിക്കുകയായിരുന്നു. കോവിഡ് സമയം ആയിരുന്നു അത്. ഫ്ലാറ്റ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നെയാണ് ആ സിനിമ മറ്റൊരു പ്രൊഡ്യൂസർ ഏറ്റെടുത്തത് അറിഞ്ഞത്. അതും എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു. പരാതി നൽകിയപ്പോൾ ഒരുപാട് എതിർപ്പ് ഉയർന്നിരുന്നു. ആന്റോ ജോസഫ് അടക്കമുള്ളവർ ഭീഷണിപ്പെടുത്തി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications