യൂസഫ് അലിയെ മോഹന്‍ലാലും വിളിച്ചു? ഒറ്റ ഫോണ്‍ കോളില്‍ പരിഹാരം കണ്ടു, അംബാസിഡറാക്കണമെന്ന് ശാന്തിവിള
ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ചർച്ചയെ തുടർന്നായിരുന്നു പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നില നിന്ന തർക്കം ഒത്തുതീർന്നത്. വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് പിവിആര്‍ ബഹിഷ്കരിച്ചത് ആടുജീവിതവും ആവേശവും അടക്കമുള്ള ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യൂസഫലിയെ പ്രശ്ന പരിഹാരത്തിനായി സിനിമാ ലോകം സമീപിച്ചത്. ആവശ്യപ്രകാരം അദ്ദേഹം വിഷയത്തില്‍ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയ യൂസഫ് അലിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന് ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ്.

വിദേശത്ത് എവിടെയോ ആയിരുന്ന യൂസഫ് അലി ബി ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടത് പ്രകാരം ഒറ്റ ഫോണ്‍കോളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബി ഉണ്ണികൃഷ്ണന് സംസാരിച്ചിരുന്നു. മലയാള സിനിമകള്‍ നിർത്തിവെപ്പിച്ചത് കാരണമുണ്ടായ നഷ്ടപരിഹാരം വേണമെന്ന കാര്യത്തിലും അദ്ദേഹം കർശനമായ നിലപാട് സ്വീകരിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന് മറ്റ് ഭാഷകളിലെ നിർമ്മാതാക്കളുമായും ബന്ധപ്പെട്ടിരുന്നു.
പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലുലുവിന്റെ മുന്നില്‍ ഫെഫ്ക സമരം നടത്തുമെന്ന് ബി ഉണ്ണികൃഷ്ണന് അറിയിച്ചിരുന്നു. ഫെഫ്കയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രിയും സിനിമാ മന്ത്രിയും ഉറപ്പ് നല്‍കുകയും ചെയ്തു. പിവിആറിന് വിതരണ പങ്കാളിത്തമുള്ള ബഡേ മിയാന്‍ ചോട്ടാ മിയാന്‍ പരാജയമാതും മലയാളത്തിലെ വിഷ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചതും പിവിആറിന് തിരിച്ചടിയായി. മാളുകളൊക്കെ അവർക്ക് എതിരായി മാറി.
തിയേറ്ററുകളിലേക്ക് ആളുകള്‍ എത്താതിരുന്നത് മാളുകളുടേയും കച്ചവടത്തേയും ബാധിച്ചു. ഈ സമയത്താണ് യൂസഫ് അലിയുടെ ഇടപെടല്‍ ഉണ്ടാകുന്നതും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതും. ബി ഉണ്ണികൃഷ്ണന് യൂസഫ് അലിയെ വിളിച്ചതുകൊണ്ടാണ് പ്രശ്ന പരിഹാരം ഉണ്ടാകുന്നത്. യൂസഫ് അലി ഭായിയെ മലയാള സിനിമയുടേയും അംബാസിഡറക്കാണം. വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും ഉള്ളതിനാല്‍ യൂസഫ് അലിയെ മോഹന്‍ലാല്‍ തന്നെ വിളിച്ചെന്ന റിപ്പോർട്ടും ഉണ്ട്. അതിന് യാഥൊരു സ്ഥിരീകരണവും ഇല്ല. അങ്ങനെ വിളിച്ചെങ്കിലും തെറ്റില്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സംസ്ഥാന സർക്കാറിന്റേയും കേന്ദ്ര സർക്കാറിന്റേയും അനൌദ്യോഗിക അംബാസിഡർ കൂടിയാണല്ലോ യൂസഫ് അലി ഭായി, അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മലയാള സിനിമയുടേയും അംബാസിഡർ ആക്കണമെന്ന് ഈ സാഹചര്യത്തില്‍ ഞാന്‍ പറയുന്നത്. ഒരു ഫോണ്‍ കോളിന് വിലയുള്ളതിനാല്‍ അദ്ദേഹത്തേയും തങ്ങളുടെ ഭാഗമാക്കാന്‍ സിനിമാക്കാർ ശ്രമിക്കണമെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications