Get Updates
Get notified of breaking news, exclusive insights, and must-see stories!

മിയാന്‍ദാദിന്റെ തവളച്ചാട്ടം

പാകിസ്താനാണ് നേടിയത്. ആ ലോകകപ്പിലെ ഏറ്റവും തമാശ നിറഞ്ഞ രംഗവും പാക് താരം മിയാന്‍ദാദിന്റെ വകയായിരുന്നു. കളിയാക്കാന്‍ പിച്ചില്‍ നടത്തിയ തവളച്ചാട്ടം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്. പാകിസ്താന്‍ തോറ്റെങ്കിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അവര്‍ കപ്പ് കൈക്കലാക്കി. 37 പന്തില്‍ 60 റണ്‍ നേടിയ വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പാകിസ്താന്‍ ഫൈനലിലെത്തിയത്.

1992 ലോകകപ്പിലെ ഏറ്റവും അവിസ്മരണീയ രംഗം കാഴ്ചവച്ചത് പക്ഷേ, ദക്ഷിണാഫ്രിക്കയുടെ . മഴയെത്തുടര്‍ന്ന് ആയി പുതുക്കി നിശ്ചയിക്കപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ പാകിസ്താന്‍ ഇന്‍സാമിന്റെ ബലത്തില്‍ അനായാസം വിജയിക്കുറമന്നുറപ്പിച്ചപ്പോഴാണ് ജോണ്ടിയുടെ അത്ലറ്റിക് മികവ് പുറത്തു വന്നത്. 48 റണ്‍സെടുത്ത ഇന്‍സമാമിനെ ബാക്ക് വേര്‍ഡ് പോയിന്റില്‍ നിന്നും സ്റംമ്പിലേയ്ക്ക് പറന്നിറങ്ങിയാണ് ജോണ്ടി റണ്ണൗട്ടാക്കിയത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച റണ്ണൗട്ടായി ഇന്നും ആസ്വാദകരുടെ മനസില്‍ ഈ പുറത്താക്കലുണ്ട്. കളിയില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു.

പരമ്പരാഗത വൈരികളായ പാകിസ്താനും ഇന്ത്യയും തമ്മിലുളള ഏതു കളിയിലും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാവും. ക്വാര്‍ട്ടര്‍ ഫൈനലിലും ഉണ്ടായി അത്തരം ഒരു സംഭവം. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റേഡിയത്തില്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയപ്പോള്‍ 25 പന്തില്‍ 4 ബൗണ്ടറിയും 2 സിക്സും ഉള്‍പ്പെടെ 45 റണ്‍സായിരുന്നു ജഡേജ അടിച്ചു കൂട്ടിയത്.

ജഡേജ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. ബൗണ്ടറികള്‍ നാലുപാടും പാഞ്ഞു. സ്റേഡിയത്തില്‍ മരണവീട്ടിലെ നിശബ്ദത. ആദ്യ പത്ത് ഓവറില്‍ സ്കോര്‍ 80 കടന്നു.

ബാറ്റും പന്തും തമ്മിലുളള യഥാര്‍ത്ഥ മത്സരം നടന്നത് ഒരോവറിലാണ്. ആദ്യ രണ്ടു പന്തുകള്‍ അമീര്‍ സൊഹൈല്‍ ബൗണ്ടറിയ്ക്കു പറത്തി. ആവേശം കയറിയ സൊഹൈല്‍ ബാറ്റ് ബൗണ്ടറി റോപ്പിലേയ്ക്ക് ചൂണ്ടി, അടുത്ത ബൗണ്ടറി അവിടെയാണെന്ന അര്‍ത്ഥത്തില്‍. അടി കൊണ്ട് വശം കെട്ട വെങ്കിടേഷ് പ്രസാദിനെയും ഇന്ത്യയുടെ ടീമിനെയും പരിഹസിച്ച് പ്രകോപിപ്പിക്കുകയായിരുന്നു സൊഹൈല്‍.

എന്നാല്‍ അടുത്ത പന്തില്‍ കേട്ട ശബ്ദം പക്ഷേ, സൊഹൈലിന്റെ ബാറ്റില്‍ നിന്നായിരുന്നില്ല. ബൗള്‍ഡായ സൊഹൈലിനു നേരെ പവലിയനിലേയ്ക്ക് വിരല്‍ ചൂണ്ടി പ്രസാദ് തിരിച്ചടിച്ചു. ബാറ്റ് കൊണ്ട് നല്‍കിയ പരിഹാസത്തിന് പന്തു കൊണ്ടുളള തിരിച്ചടി തൊട്ടടുത്ത പന്തില്‍ നല്‍കിയ വെങ്കിടേഷ് പ്രസാദിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരിക്കണം ഇത്. ഈ കളിയില്‍ ഇന്ത്യ ജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+