ഗാന്ധിയും നെഹ്റുവും ഭഗത് സിംഗും അല്ല.. സോഷ്യൽ മീഡിയ കാലത്ത് ഇവരാണ് മരണമാസ്സ് ഇന്ത്യൻസ്.. കണ്ടോളൂ!!!
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരം നടത്തി സ്വാതന്ത്യം വാങ്ങിത്തന്ന ഗാന്ധിജിയും നെഹ്റുവും, ആ സമരങ്ങൾക്കിടയിൽ ഇടറി വീണ ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും - ഇവരൊക്കെയായിരുന്നു ചരിത്ര പുസ്തകങ്ങളിലെ നായകന്മാർ.
എന്നാൽ സോഷ്യൽ മീഡിയയുടെയും വാട്സ് ആപ്പിന്റെയും കാലത്ത് ഇവർ മാത്രമല്ല അല്ലെങ്കിൽ ഇവരല്ല ഹീറോസ്. രാജ്യം എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാട്സ് ആപ്പ് ഫോർവേഡുകൾ ഹീറോ ആക്കി വെച്ചിരിക്കുന്ന ഇന്ത്യക്കാർ ആരൊക്കെയാണ് എന്ന് നോക്കൂ..

ദേശീയഗാനം കേട്ടപ്പോൾ
ദേശീയഗാനം കേട്ടപ്പോൾ വഴക്കിനിടയിൽ പോലും അറ്റൻഷനായി നിന്ന ഇവർ ഹീറോസ് അല്ലേ

ദാസനും വിജയനും
ഇന്ത്യയുടെ മാനം കാക്കാൻ പോയി അമേരിക്കയിൽ നിന്നും കിരീടം കൊണ്ടുവന്ന എവർഗ്രീൻ ദാസനും വിജയനും

പ്രകാശൻ
ഒരു കവുങ്ങ് നഷ്ടപ്പെട്ടാലെന്താ കിട്ടാനുള്ളത് പുതിയൊരു ഇന്ത്യയാണ് എന്ന് തിരിച്ചറിഞ്ഞ പ്രകാശൻ.

കേശവൻ
പൊതുവേദിയിൽ നീ വെച്ച് വിദേശ വസ്ത്രം ബഹിഷ്കരിക്കാൻ മനസ് കാണിച്ച കേശവൻ

ജോണി വെള്ളിക്കാല
പട്ടിണിപ്പാവങ്ങൾക്ക് വിമാനത്താവളത്തിനായി പട്ടിണിസമരമിരുന്ന വെള്ളിക്കാല

ഇരവികുട്ടൻപിള്ള
ഒന്ന് പറഞ്ഞ് രണ്ടാമത് ആലോചിക്കാതെ ഭാരത് മാതാ കീ ജയ് വിളിച്ച ഇരവികുട്ടൻപിള്ള

വിനോദ്
ബ്ലഡി ഇന്ത്യൻസ് എന്ന് വിളിച്ച അറബിയെ തല്ലി ജോലി കളഞ്ഞ് തിരിച്ചുവന്ന വിനോദ്

പീതാംബരൻ
മരിക്കുന്നതിന് മുമ്പേ പിറന്ന നാടിന് വേണ്ടി വന്ദേമാതരം മുഴക്കിയ എസ് ഐ പീതാംബരൻ

പുരുഷു
കല്യാണത്തിന് പോലും പട്ടാളം യൂണിഫോം ഇട്ട് പോയ പട്ടാളം പുരുഷു

ഉമ്മച്ചൻ
തമിഴ്നാട്ടുകാരെ ഇന്ത്യയിലേക്ക് വരാൻ വെല്ലുവിളിച്ച ഉമ്മച്ചൻ

ചന്ദ്രൻ
പാകിസ്താൻ നന്നാവാതിരിക്കാൻ വേണ്ടി പണിക്ക് പോകാതിരുന്ന ചന്ദ്രന്‍












Click it and Unblock the Notifications