Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈന്‍ ഖത്തര്‍ ബോട്ട് യാത്ര; ദിവസം 2 സര്‍വീസ്, ടിക്കറ്റ് നിരക്ക് 265 റിയാല്‍, എല്ലാവര്‍ക്കും ഇല്ല

ദോഹ: ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്ക് ബോട്ട് സര്‍വീസ് തുടങ്ങി. ആദ്യഘട്ടത്തില്‍ ദിവസം രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. ഈ മസം 12 വരെ ഇതു തുടരും. ശേഷം സര്‍വീസുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തും. ഒരു തവണ 32 പേര്‍ക്കാണ് യാത്ര സാധിക്കുക. ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും.

ഖത്തറും ബഹ്‌റൈനും 2021 വരെ തര്‍ക്കത്തിലായിരുന്നു. നാല് വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിച്ച ശേഷമാണ് വീണ്ടും ബന്ധം ദൃഢമാക്കിയത്. ഖത്തര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു എന്നായിരുന്നു അന്ന് ബഹ്‌റൈന്‍ ആരോപിച്ചത്. എന്നാല്‍ ഐക്യം പുനസ്ഥാപിച്ചതോടെ യാത്രാ മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ബോട്ട് സര്‍വീസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...

qatar bahrain boat service

അല്‍ റുവൈസ് തുറമുഖത്ത് നിന്ന് സഅദ് മറിനയിലേക്കാണ് ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സഹകരണം ശക്തമാക്കുന്നതിന്റെ തെളിവാണിത്. സാമ്പത്തിക സഹകരണത്തിന് കൂടി ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് ബോട്ട് സര്‍വീസ്. ഇതുവഴി ചരക്കുകടത്തും ആലോചനയിലുണ്ട്. ജിസിസി രാജ്യങ്ങളെ മൊത്തം ബന്ധിപ്പിച്ചുള്ള ബോട്ട് സര്‍വീസും വന്നേക്കും.

രണ്ടു തരം ബോട്ടുകള്‍ ഇതാണ്

ഖത്തര്‍ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍ത്താനിയും ബഹ്‌റൈന്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രണ്ട് തരം ബോട്ടുകളാണ് നിലവില്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് ബോട്ടും വിഐപി ബോട്ടുകളും. സ്റ്റാന്‍ഡേഡ് ബോട്ടില്‍ 28 പേര്‍ക്കും വിഐപി ബോട്ടില്‍ 32 പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും.

മസര്‍ ആപ്പില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഇക്കോണമി ക്ലാസില്‍ ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 265 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 75 മിനുട്ട് വേണ്ടി വരുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിദേശികള്‍ക്ക് ബോട്ട് യാത്ര അനുവദിച്ചിട്ടില്ല. ജിസിസി പൗരന്മാര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഈ മാസം ഏഴ് മുതല്‍ 12 വരെ രാവിലെയും വൈകീട്ടും മാത്രമാണ് ബോട്ട് സര്‍വീസ്. പിന്നീട് 22 വരെ സര്‍വീസ് മൂന്നാക്കി ഉയര്‍ത്തും.

പ്രതീക്ഷയില്‍ പ്രവാസികളും

ടൂറിസം മേഖലയുടെ ഉത്തേജനം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒപ്പം ചരക്ക് കടത്തും. യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടെ ജോലി അവസരവും പുരോഗതിയും കൈവരുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. രാവിലെ യാത്ര ചെയ്യുന്നവര്‍ക്ക് വൈകീട്ട് മടങ്ങി വരാന്‍ സാധിക്കുന്ന രീതിയിലാണ് സര്‍വീസ്. അധിക ചാര്‍ജ് ഈടാക്കാത്തത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഖത്തറിനും ബഹ്‌റൈനും വെള്ളത്താല്‍ ചുറ്റപ്പെട്ട രാജ്യങ്ങളാണ്. സൗദി അറേബ്യയിലേക്ക് മാത്രമാണ് റോഡ് മാര്‍ഗം വഴിയുള്ളത്. ബോട്ട് യാത്ര തുടങ്ങുന്നതോടെ പ്രവാസികളും പ്രതീക്ഷയിലാണ്. വിപുലീകരണത്തിന്റെ ഭാഗമായി വിദേശികള്‍ക്കും യാത്രയ്ക്കുള്ള അനുമതി നല്‍കിയേക്കും. ഏകീകൃത ജിസിസി വിസ അടുത്ത വര്‍ഷം വരുമെന്ന് കഴിഞ്ഞ ദിവസം സൗദി മന്ത്രി പറഞ്ഞിരുന്നു. അതോടെ യാത്രാ തടസം നീങ്ങുമെന്ന് പ്രവാസികള്‍ കരുതുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+