ഒമാന്‍ എന്തിനാണ് ഇന്ത്യന്‍ കാക്കകളെ ഭയക്കുന്നത്? കാരണം ഇതാണ്, രണ്ടാം യജ്ഞം തുടങ്ങി...
മസ്ക്കത്ത്: ഇന്ത്യയില്‍ നിന്ന് 'വിരുന്നെത്തിയ' പക്ഷികള്‍ ഒമാന്‍ തലവേദനയാകുന്നു. സമയ പരിധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത കാക്കകളയും മൈനകളെയും തുരത്തിയോടിക്കാന്‍ ഒമാന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം കാക്കളെയും മൈനകളെയും തുരത്തി. രണ്ടാംഘട്ടത്തിന് ഇന്നലെ മുതല്‍ തുടക്കമായി.
വിദേശത്ത് നിന്നെത്തിയ പക്ഷികളെ ഘട്ടങ്ങളായി പുറത്താക്കാനാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. പരിസ്ഥിതിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനമെടുത്തത്. 104073 പക്ഷികളെ ഒന്നാം ഘട്ടത്തില്‍ തുരത്തി. ഇതില്‍ 60000 മൈനകളും ഉള്‍പ്പെടും. രാജ്യത്തിന്റെ ഓരോ പ്രദേശത്തും പ്രത്യേകം ദിവസങ്ങള്‍ നിശ്ചയിച്ച് വിദേശ പക്ഷികളെ 'പുറത്താക്കാനുള്ള' യജ്ഞമാണ് പദ്ധതിയിട്ടിരിക്കുന്നത്.

എന്തിനാണ് പക്ഷികളെ നാടുകടത്തുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. 'കുടിയേറ്റ'ക്കാരായ ഇത്തരം പക്ഷികള്‍ രാജ്യത്തിന്റെ ഭക്ഷ്യ ശൃംഖലയ്ക്ക് കോട്ടം തട്ടിക്കുന്നു എന്നാണ് ഒമാന്‍ അധികൃതരുടെ പ്രധാന പരാതി. മാത്രമല്ല, ജൈവ സന്തുലിതത്വം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ പറയുന്നു. വേറെയും ചില കാരണങ്ങളുണ്ട്.
പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ വിദേശത്ത് നിന്നെത്തുന്ന പക്ഷികള്‍ കാരണമാകുന്നു എന്നാണ് പരാതി. ഇന്ത്യന്‍ മൈനകള്‍ മറ്റു പക്ഷികളുടെ കൂട്ടില്‍ കയറി താമസമാക്കുകയും കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്യുന്നുവത്രെ. ഇതെല്ലാം പരിസ്ഥിതിയുടെ സന്തുലിതത്വം നശിപ്പിക്കുമെന്ന് ഒമാന്‍ ഭയക്കുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നത്.
തിങ്കളാഴ്ച മുതല്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പക്ഷി തുരത്തല്‍ യജ്ഞം ആരംഭിച്ചു. സദയില്‍ ഈ മാസം ഏഴ് വരെ തുടരും. മിര്‍ബാത്തില്‍ പത്ത് മുതല്‍ 15 വരെയാണ് യജ്ഞം. തഖയില് 17 മുതല്‍ 28 വരെ വിദേശപക്ഷികളെ തുരത്താന്‍ ഉദ്യോഗസ്ഥരെത്തും. സലാലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 26 വരെയാണ് പക്ഷികളെ തുരത്തല്‍. മസ്ക്കത്ത്, നോര്‍ത്ത് ബാത്തിന എന്നിവിടങ്ങളിലാകും ഏറ്റവും ഒടുവില്‍ പക്ഷികളെ തുരത്തല്‍.
160000 മൈനകള്‍ ഒമാനിലുണ്ട് എന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അരി, ഗോതമ്പ്, പഴ വര്‍ഗങ്ങള്‍, മുന്തിരി, അത്തിപ്പഴം എന്നിവയ്ക്കെല്ലാം ഇവ ഭീഷമി സൃഷ്ടിക്കുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പക്ഷികളെ തുരത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യമായി തോന്നുമെങ്കിലും ഇവര്‍ കാരണമായി പരിസ്ഥിതിക്കുണ്ടാകുന്ന ഭീഷണിയാണ് അധികൃതരെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ പക്ഷികള്‍ സൗദി അറേബ്യയിലും ശല്യമായി മാറി എന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications