ബ്രട്ടനില്‍ പൊന്ന് വിളയിക്കാന്‍ ഖത്തര്‍; വീശുന്നത് 130 കോടി ഡോളര്‍, സ്റ്റാര്‍മര്‍ ദോഹ നോട്ടമിട്ടത് വെറുതെയല്ല
ലണ്ടന്‍: ഒരു കാലത്ത് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിളിപ്പേരുണ്ടായിരുന്നു ബ്രിട്ടന്. സര്‍വ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്ന ബ്രിട്ടീഷുകാരുടെ വാഴ്ചയ്ക്ക് അറുതി വരുത്തിയത് രണ്ടാംലോക യുദ്ധവും അമേരിക്കയുടെ വളര്‍ച്ചയുമാണ്. സാമ്പത്തികമായി അത്ര ഭദ്രമല്ല ഇന്ന് ബ്രിട്ടന്. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപം നേടാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട് പുതിയ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍.
ഖത്തര്‍ ഭരണകൂടത്തിലുള്ള പ്രതീക്ഷ അധികാരമേറ്റ വേളയില്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ നിക്ഷേപം ബ്രിട്ടന് കരുത്താകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് ലണ്ടനില്‍ ലഭിച്ച സ്വീകരണം ആ കൊച്ചു ജിസിസി രാജ്യത്തിന് ബ്രിട്ടന് നല്കുന്ന പ്രധാന്യം വിളിച്ചോതുന്നതായിരുന്നു.

അമീറിനൊപ്പം പത്നി ശൈഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ത്താനിയും ബ്രിട്ടനിലെത്തിയിരുന്നു. രാജകീയ സ്വീകരണമാണ് ഇരുവര്‍ക്കും ലഭിച്ചത്. ചാള്‍സ് മൂന്നാമന് രാജാവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഖത്തര്‍ അമീര്‍ ലണ്ടനില്‍ എത്തിയത്. ചാള്‍സ് രാജാവിന് പുറമെ പ്രധാനമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സൈനിക ഓഫീസര്‍മാര്‍ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തി.
ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജാവും പത്നിയും പ്രത്യേക വിരുന്ന് അമീറിനും കുടുംബത്തിനുമായി ഒരുക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ശൈഖ് തമീമിന്റെ മടക്കം. അമീര്‍ വന്നതിന്റെ ഗുണം ബ്രിട്ടന് ലഭിച്ചു എന്ന് പറയാം. ബ്രിട്ടനില്‍ 130 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. കാലാവസ്ഥാ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ഒരു ഭാഗം റോള്‍സ് റോയിസ് കമ്പനിക്ക് ലഭിക്കും.
ബ്രിട്ടന്റെ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും അമീറിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രതീക്ഷ പങ്കുവച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കാന്‍ ഖത്തറിന്റെ നിക്ഷേപം സഹായിക്കും. ബ്രിട്ടനിലും ഖത്തറിലും കാലാവസ്ഥാ സാങ്കേതിക വിദ്യയുടെ കേന്ദ്രം തുടങ്ങാനും ആലോചനയുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യ ഇരുരാജ്യങ്ങളും കൂടുതലായി ഉപയോഗിക്കും.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാലാവസ്ഥാന വ്യതിയാനം. വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് കോട്ടം വരുത്താത്ത സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിന് സഹായിക്കുന്ന പദ്ധതിയാണ് ഖത്തറും ബ്രിട്ടനും ചേര്‍ന്ന് ഒരുക്കുന്നത്.
നേരത്തെ ബ്രിട്ടനില്‍ വന്‍കിട നിക്ഷേപം നടത്തിയ രാജ്യമാണ് ഖത്തര്‍. ഖത്തര്‍ അതോറിറ്റി വഴിയാണ് വിദേശരാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപം നടത്താറുള്ളത്. ലണ്ടനിലെ കാനറി വാര്‍ഫ് ബിസിനസ് ഡിസ്ട്രിക്റ്റിന്റെ ഉടമ ഖത്തറാണ്. മാത്രമല്ല, ഷാര്‍ഡ് അംബരചുംബിയുടെ മുതലാളിയും ഖത്തര്‍ തന്നെ. ഹീത്രു വിമാനത്താവളത്തിന്റെ വലിയൊരു ഭാഗം ഓഹരിയും ഖത്തറിനാണ്. അതുകൊണ്ടുതന്നെയാണ് കിയര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റ ഉടനെ ഖത്തറിനെ പോലുള്ള രാജ്യങ്ങളുടെ നിക്ഷേപമാണ് പ്രതീക്ഷ എന്ന് പറഞ്ഞത്.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ











Click it and Unblock the Notifications