സൗദി അറേബ്യ സ്വര്‍ണം നോട്ടമിടുന്നു; ദുബായില്‍ സ്വര്‍ണം കിട്ടാതാകുമോ? ഖനികള്‍ പിടിക്കാന്‍ നീക്കം
റിയാദ്: സ്വര്‍ണത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന നഗരമാണ് ദുബായ്. ഇവിടേക്ക് സ്വര്‍ണം വരുന്നത് കൂടുതലും ആഫ്രിക്കയില്‍ നിന്നാണ്. എന്നാല്‍ ഈ വഴി വൈകാതെ അടയുമോ എന്നാണ് ആശങ്ക. സൗദി അറേബ്യ ആഫ്രിക്കയിലെ സ്വര്‍ണ ഖനികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഇത് ദുബായ്ക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു.
സൗദി ധാതു വിഭവ മന്ത്രി ബന്തര്‍ ബിന്‍ ഇബ്രാഹീം അല്‍ ഖുറായിഫും സുഡാന് ഖനന വകുപ്പ് മന്ത്രി നൂറുല്‍ ദയിം താഹയും റിയാദില്‍ ചര്‍ച്ച നടത്തി. മറ്റു പല രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിനിടെ ആയിരുന്നു ചര്‍ച്ച. സുഡാനിലെ സ്വര്‍ണ ഖനികളുമായി ബന്ധപ്പെട്ട് സൗദിയും സുഡാന് പ്രതിനിധികളും കരാര്‍ ഒപ്പുവച്ചു. സുതാര്യമായ ഖനനവും വില്‍പ്പനയുമാണ് കരാറിന്റെ കാതല്‍.

കഴിഞ്ഞ വര്‍ഷം സുഡാന് ഉല്‍പ്പാദിപ്പിച്ചത് 70 ടണ്‍ സ്വര്‍ണമാണ്. രാജ്യം ആഭ്യന്തര സംഘര്‍ഷത്തില്‍ തുടരവെയാണിത്. അതേസമയം, യുഎഇ ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതി ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നുണ്ട്. 2024ല്‍ ആഫ്രിക്കയില്‍ നിന്ന് യുഎഇ ഇറക്കുമതി ചെയ്തത് 748 ടണ്‍ ആണ്. 2023നേക്കാള്‍ 18 ശതമാനം കൂടുതലാണ്.
2023ല്‍ സുഡാനില്‍ നിന്ന് യുഎഇ ഇറക്കുമതി ചെയ്തത് 17 ടണ്‍ സ്വര്‍ണമായിരുന്നു. 2024ല്‍ ഇത് 29 ടണ്‍ ആയി ഉയര്‍ന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് സ്വര്‍ണം എത്തുന്നുണ്ട്. ആഫ്രിക്കന്‍ സ്വര്‍ണം കള്ളക്കടത്തിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകുന്നുമുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിപണി സുഡാന് തേടുന്നത്. സൗദി എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.
ദുബായ്ക്ക് പുറമെ സൗദി കൂടി എത്തിയാല്‍...
യുഎഇക്ക് പുറമെ സൗദി അറേബ്യയിലെ വിപണിയിലേക്ക് കൂടി സ്വര്‍ണം അയക്കാന്‍ സുഡാന് സാധിച്ചാല്‍ വില പേശാന്‍ അവര്‍ക്ക് കഴിയും. കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ വഴി സ്വീകരിക്കുകയും ചെയ്യും. ആഫ്രിക്കയിലെ സ്വര്‍ണ വ്യാപാര രംഗത്ത് ദുബായ്ക്കുള്ള മേധാവിത്വം തകരാന്‍ ഇത് ഇടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സുഡാനിലെ ആഭ്യന്തര യുദ്ധം ശക്തമാകാന്‍ ഒരു കാരണം സ്വര്‍ണ ഖനികളാണ്. ഇവയുടെ നിയന്ത്രണം പിടിക്കാനുള്ള ചില ശക്തികളുടെ നീക്കമാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ സൗദി അറേബ്യയ്ക്കും യുഎഇക്കും രണ്ട് നിലപാടാണുള്ളത് എന്നതും എടുത്തു പറയണം. ആഫ്രിക്കന്‍ വിപണിയില്‍ കൂടുതല്‍ ഇടപെടാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഇത് പല വ്യവസായികള്‍ക്കും ആശങ്കയുണ്ടാക്കും.
സൗദി അറേബ്യ ആഫ്രിക്കന്‍ വിപണിയില്‍ സജീവമായാല്‍ ദുബായിലേക്ക് പഴയ പോലെ സ്വര്‍ണം എത്തണം എന്നില്ല. ഒരുപക്ഷേ, വിലയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന് കണ്ടറിയണം. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസി സമൂഹം സ്വര്‍ണം വാങ്ങുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന നഗരമാണ് ദുബായ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും












Click it and Unblock the Notifications