Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാര്‍ ഇവരാണ്, ഷമിയും സഹീറും ബുംറയുമില്ല..!

ഐപിഎല്‍ ആവേശം കൊട്ടിക്കലാശിച്ച് ഒരാഴ്ചയ്ക്ക് ശേഷം ലോകക്രിക്കറ്റിന്റെ ചെറുപൂരത്തിന് ഞായറാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ടി 20 ലോകകപ്പിലെ പ്രഥമ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് കിരീടനേട്ടത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് കൈയെത്തും ദൂരത്ത് നഷ്ടമായ കിരീടത്തിന്റെ വേദന മായ്ക്കാന്‍ ടി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക് കൂടിയേ തീരൂ.

സൂപ്പര്‍താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മക്കുമൊപ്പം മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ജസപ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ടി 20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തില്‍ ടി 20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

T20 World Cup 2024

ക്രിക്കറ്റിന്റെ കുട്ടിപതിപ്പിന്റെ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മുന്‍താരം ആശിഷ് നെഹ്‌റയാണ്. ലോകകപ്പില്‍ 17.93 ശരാശരിയില്‍ വെറും 10 ഇന്നിംഗ്സുകളില്‍ നിന്ന് 15 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2010 ലും 2016 ലും രണ്ട് എഡിഷനുകളിലായി അദ്ദേഹം കളിച്ചു. കളിച്ച പത്ത് മത്സരങ്ങളില്‍ ഒന്നില്‍ പോലും അദ്ദേഹം വിക്കറ്റ് വീഴ്ത്താതിരുന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

2007 ലെ ടി20 ലോകകപ്പ് വിജയത്തിലെ ഇന്ത്യയുടെ ഹീറോകളില്‍ ഒരാളായിരുന്നു ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പാകിസ്ഥാനെതിരായ വിക്കറ്റ് രഹിത ഫൈനല്‍ വരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി. അതിനു ശേഷം അത്ര നന്നായി പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 2009, 2010, 2012 പതിപ്പുകളിലും കളിച്ചെങ്കിലും സമാനമായ വിക്കറ്റ് വീഴ്ത്തല്‍ സ്ഥിരത കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആകെ 18 ഇന്നിംഗ്സുകളില്‍ 29.25 ശരാശരിയില്‍ 16 വിക്കറ്റ് വീഴ്ത്തി.

ഇര്‍ഫാന്‍ പത്താനാണ് മൂന്നാം സ്ഥാനത്ത്. ടി 20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പേസ് ഔള്‍റൗണ്ടറായിരുന്നു അദ്ദേഹം. 2007 മുതല്‍ 2012 വരെയുള്ള 14 മത്സരങ്ങളില്‍ നിന്ന് പത്താന്‍ 20.06 ശരാശരിയില്‍ 16 വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ചതിനാല്‍ 2009 അത്ര നല്ലതായിരുന്നില്ല. എന്നാല്‍ 2012-ല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റിനോട് വിടപറഞ്ഞു.

2024 ലെ ടി20 ലോകകപ്പ് ടീമിലുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. 22 ടൂര്‍ണമെന്റ് മത്സരങ്ങളില്‍ നിന്ന് 25.19 ശരാശരിയിലും 7.14 ഇക്കോണമി റേറ്റിലും 21 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചത് പോലെ അശ്വിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 24 മത്സരങ്ങളില്‍ നിന്ന് 17.25 ശരാശരിയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ടൂര്‍ണമെന്റിന്റെ അഞ്ച് എഡിഷനുകള്‍ കളിച്ച അദ്ദേഹം ഒരു വിക്കറ്റ് പോലും എടുക്കാതെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+