പട്ടാളത്തിനും തടയാനായില്ല; ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍...
കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഗോതാബായ രജപക്സെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി സംഘര്ഷത്തിലാവുകയും ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് പ്രതിഷേധവുമായി പ്രസിഡന്റിന്റെ വസതിയില്‍ എത്തുകയും ചെയ്തു.
അതേസമയം, ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.


കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ഗോതാബായയുടെ വീട്ടിലേക്ക് ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ തടഞ്ഞുനിര്‍ത്താന്‍ മുന്നൊരുക്കള്‍ നടത്തിയിരുന്നെങ്കിലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ബാരിക്കേഡും പട്ടാളത്തെയും മറികടന്ന്ക പ്രതിഷേധക്കാര്‍ ഇരിച്ചുകയറി. ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് കയറി.പ്രസിഡന്റെ വീട്ടില്‍ കയറിയ പ്രതിഷേധക്കാരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അംഗരക്ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

പ്രസിഡന്റെ വസതിയില്‍ കയറിയ ആളുകള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വസതിയിലാക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പ്രതിഷേധക്കാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.പ്രക്ഷോഭം കനത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ പാര്‍ട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളില്‍ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സമരക്കാര്‍ പറയുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും ആണ് രാജ്യത്തെ ഈ നിലയില്‍ എത്തിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായമാണ് ശ്രീലങ്കയെ നിലനിര്‍ത്തുന്നത്.. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സാമ്പത്തിക-മാനുഷിക സഹായം ശ്രീലങ്കയില്‍ എത്തിച്ചിരുന്നു.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കൊടുവിലാണ് ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത്. ഇന്ധന ക്ഷാമം രൂക്ഷമാണ്.. പണപ്പെരുപ്പം കുത്തനെ ഉയര്ന്നിട്ടാണ് ഉള്ളത്.സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ വഴിയിലാണ് ജനങ്ങള്‍.

ശനിയാഴ്ച വന്‍ റാലി സമരക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇത് നേരിടാന്‍ വെള്ളിയാഴ്ച പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ആയിരങ്ങള്‍ ഇന്ന് കൊളംബോയിലേക്ക് സമരത്തിന് എത്തിയത്. സമരക്കാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്ന് റാലി നടന്നതും പ്രതിഷേധം ഭയന്ന് പ്രസിഡന്റ് രക്ഷപ്പെട്ടതും.
്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications