Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏലം കൃഷിയും വരള്‍ച്ചയുടെ പിടിയില്‍

തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ വരള്‍ച്ച രാജ്യത്തെ ഏലം ഉത്പാദനത്തെ സാരമായി ബാധിച്ചുതുടങ്ങി.

കേരളത്തിലെയും കര്‍ണാടകത്തിലെയും ഏലം കൃഷി ചെയ്യുന്ന പ്രദേശങ്ങളെ വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. ഏലം ഉത്പാദനത്തിലെ കൃഷിനാശം 10-15 ശതമാനം വരും.

കേരളത്തില്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ വിളനാശം കൂടുതല്‍ കടുത്തതാവും. കര്‍ണാടകത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏലംകൃഷി 11,000 ടണ്ണായിരുന്നു. ഈ വര്‍ഷത്തെ ഉത്പാദന നഷ്ടം 1,500 ടണ്ണോളം വരും.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം കാലവര്‍ഷം ദുര്‍ബലമായത് ഇടുക്കി ജില്ലയിലെ ഏലം കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ചെറിയ ഏലം ഉത്പാദനത്തിന്റെ മുഖ്യപങ്കും ഇടുക്കിയില്‍ നിന്നാണ്. ഉടുമ്പഞ്ചോല-ശാസ്താമ്പാറ പ്രദേശങ്ങളില്‍ ഏലം കൃഷി വരള്‍ച്ച മൂലം മോശമായി.

പുതിയ തരം വിത്ത് കൃഷി ചെയ്യുന്ന പ്രദേശങ്ങളിലാണ് കൃഷിനാശം കൂടുതലായത്. അതേ സമയം പഴയ തരം വിത്ത് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കൃഷിനാശം അത്ര കടുത്തതല്ല. ഈ പ്രദേശങ്ങളിലെ ഉത്പാദനകാലം ജൂലൈ-ആഗസ്തില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+